Current Date

Search
Close this search box.
Search
Close this search box.

പെരുന്നാൾ നമസ്ക്കാരം വീട്ടിൽ വെച്ച് നിര്‍വഹിക്കാം, ഖുത്വുബ പറയേണ്ടതില്ല

ഇമാം ശാഫിഈ (റ) പറഞ്ഞു:  തനിച്ചുള്ളവൻ രണ്ടു പെരുന്നാൾ നമസ്ക്കാരങ്ങളും വീട്ടിൽ വെച്ച് നമസ്ക്കരിച്ചു കൊള്ളട്ടെ. യാത്രക്കാരനും, സ്ത്രീകളും, ഭൃത്യനുമെല്ലാം ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം വീട്ടിൽ വെച്ചു നമസ്ക്കരിച്ചു കൊള്ളട്ടെ എന്ന് ഇമാം ശാഫിഈ തുടർന്ന് പറയുന്നുണ്ട്. )അൽ ഹാവി അൽ കബീർ: 2/494).

قَالَ الشَّافِعِيُّ رَضِيَ اللَّهُ عَنْهُ: ” وَيُصَلِّي الْعِيدَيْنِ الْمُنْفَرِدُ فِي بَيْتِهِ، وَالْمَسَافِرُ وَالْمَرْأَةُ وَالْعَبْدُ “.-الْحَاوِي الْكَبِيرُ.

ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം. സ്ത്രീകളും, അതുപോലെ വീടുകളിലും ഗ്രാമങ്ങളിലുമുളളവരും ഇപ്രകാരം തന്നെയാണ് ചെയ്യേണ്ടത്. ഇത് നമ്മുടെ – മുസ്ലിം സമുദായത്തിന്റെ – പെരുന്നാളാണ്, എന്ന് നബി (സ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. അനസ്(റ) ബസ്വറയിലെ “ സാവിയ “ എന്ന സ്ഥലത്ത് താമസിക്കുന്ന കാലത്ത് തന്നോടൊപ്പം അവിടെയുണ്ടായിരുന്ന തന്റെ ഭൃത്യനായ ഇബ്നു അബീ ഉത്ബയോട് ബന്ധുക്കളെയും മക്കളെയുമെല്ലാം ഒരുമിച്ചു കൂട്ടാന് ആവശ്യപ്പെടുകയും, അങ്ങനെ അവരെയെല്ലാം ഒരുമിച്ചുകൂട്ടികൊണ്ട് നഗരവാസികൾ പെരുന്നാൽ നമസ്ക്കരിക്കുന്നതുപോലെ നമസ്ക്കരിക്കുകയും തക്ബീർ മുഴക്കുകയും ചെയ്യുകയുണ്ടായി…… -(ബുഖാരി).

بَابُ إِذَا فَاتَهُ الْعِيدُ يُصَلِّي رَكْعَتَيْنِ وَكَذَلِكَ النِّسَاءُ وَمَنْ كَانَ فِي الْبُيُوتِ وَالْقُرَى لِقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا عِيدُنَا أَهْلَ الْإِسْلَامِ. وَأَمَرَ أَنَسُ بْنُ مَالِكٍ مَوْلَاهُمْ ابْنَ أَبِي عُتْبَةَ بِالزَّاوِيَةِ فَجَمَعَ أَهْلَهُ وَبَنِيهِ وَصَلَّى كَصَلَاةِ أَهْلِ الْمِصْرِ وَتَكْبِيرِهِمْ وَقَالَ عِكْرِمَةُ أَهْلُ السَّوَادِ يَجْتَمِعُونَ فِي الْعِيدِ يُصَلُّونَ رَكْعَتَيْنِ كَمَا يَصْنَعُ الْإِمَامُ وَقَالَ عَطَاءٌ إِذَا فَاتَهُ الْعِيدُ صَلَّى رَكْعَتَيْنِ.- رَوَاهُ الْبُخَارِيُّ.

ഇതിന്റെ ചുവടെ ഹാഫിള് ഇബ്നു ഹജർ ഇങ്ങനെ രേഖപ്പെടുത്തി:  ഈ തലക്കെട്ടിൽ നിന്ന് ഒരാൾക്ക് പെരുന്നാൾ നമസ്ക്കാരത്തിന്റെ ജമാഅത്ത് നഷ്ടപെട്ടാൽ, ആ നഷ്ടപ്പെടുന്നത് സ്വമേധയാ വേണ്ടെന്ന് വെച്ചിട്ടാകട്ടെ, അനിവാര്യമായ കാരണങ്ങളാലാകട്ടെ, അവർക്ക് ആ നമസ്ക്കാരം വീണ്ടെടുക്കാമെന്നും, അങ്ങനെ അവ നിർവ്വഹിക്കുമ്പോൾ രണ്ട് റക്അത്തുകളായിരിക്കുമെന്നുമുളള രണ്ട് വിധികൾ ഈ തലകെട്ടിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്.- (ഫത്ഹുൽ ബാരി: 3/417).

وَقَالَ الْحَافِظُ ابْنُ حَجَرٍ: فِي هَذِهِ التَّرْجَمَة حُكْمَانِ: مَشْرُوعِيَّة اِسْتِدْرَاك صَلَاة الْعِيد إِذَا فَاتَتْ مَعَ الْجَمَاعَة سَوَاء كَانَ بِالِاضْطِرَارِ أَوْ بِالِاخْتِيَارِ، وَكَوْنهَا تُقْضَى رَكْعَتَيْنِ كَأَصْلِهَا.-فَتْحُ الْبَارِي: 3/417.

പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ, അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണല്ലോ, അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ അത് നിര്വഹിക്കാറുള്ളത് അതേ രൂപത്തിൽ തന്നെയാണ് നിര്വഹിക്കേണ്ടത്.

Also read: 21 വർഷം മുമ്പ് ഒരു റമദാൻ 22 നായിരുന്നു അലീമിയാൻ വിട വാങ്ങിയത്

ഇമാം ബൈഹഖി ഉദ്ധരിക്കുന്നു: പ്രവാചകന്റെ പരിചാരകനായിരുന്ന അനസ് (റ) ന് ഇമാമിനോടൊപ്പമുള്ള പെരുന്നാൾ നമസ്ക്കാരം നഷ്ടപ്പെട്ടാൽ വീട്ടുകാരെയെല്ലാം ഒരുമിച്ചുകൂട്ടുകയും, ഇമാം എങ്ങനെയാണോ പെരുന്നാൾ ദിനത്തിൽ നമസ്ക്കരിക്കുക അതുപോലെ നമസ്ക്കരിക്കുകയും ചെയ്തിരുന്നു. അതുപോലെ ബസ്വറയിലായിരുന്ന കാലത്ത് അദ്ദേഹം പെരുന്നാൾ നമസ്ക്കാരത്തിന് പങ്കെടുക്കുകയുണ്ടായില്ല. അങ്ങനെയദ്ദേഹം തന്റെ ഭൃത്യന്മാരെയും മക്കളെയുമെല്ലാം ഒരുമിച്ചു കൂട്ടുകയും, എന്നിട്ട് തന്റെ ദൃത്യനായ അബ്ദുല്ലാഹ് ബിൻ അബീ ഉത്ബയോട് നഗരവാസികൾ നമസ്ക്കരിക്കുന്നതു പോലെ രണ്ടു റക്അത്ത് നമസ്ക്കരിക്കാനും, അവരെയും ചേർത്ത് തക്ബീർ മുഴക്കണമെന്നും കൽപ്പിക്കുകയുണ്ടായി.-( ബൈഹഖി സുനനിൽ ഉദ്ധരിച്ചത്: 6459).

عَنْ عُبَيْدِ اللَّهِ بْنِ أَبِى بَكْرِ بْنِ أَنَسِ بْنِ مَالِكٍ خَادِمِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: كَانَ أَنَسٌ إِذَا فَاتَتْهُ صَلاَةُ الْعِيدِ مَعَ الإِمَامِ جَمَعَ أَهْلَهُ فَصَلَّى بِهِمْ مِثْلَ صَلاَةِ الإِمَامِ فِى الْعِيدِ. وَيُذْكَرُ عَنْ أَنَسِ بْنِ مَالِكٍ: أَنَّهُ كَانَ إِذَا كَانَ بِمَنْزِلِهِ بِالزَّاوِيَةِ فَلَمْ يَشْهَدِ الْعِيدَ بِالْبَصْرَةِ جَمَعَ مَوَالِيَهُ وَوَلَدَهُ ثُمَّ يَأْمُرُ مَوْلاَهُ عَبْدَ اللَّهِ بْنَ أَبِى عُتْبَةَ فَيُصَلِّى بِهِمْ كَصَلاَةِ أَهْلِ الْمِصْرِ رَكْعَتَيْنِ وَيُكَبِّرُ بِهِمْ كَتَكْبِيرِهِمْ.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 6459.

ഇമാം ശാഫിഈ പറയുന്നു: ആരെങ്കിലും നമസ്ക്കരിക്കുന്നുവെങ്കിൽ ഇമാം നമസ്ക്കരിക്കുന്നതു പോലെ ആദ്യ റക്അത്തിൽ ഏഴും അടുത്ത റക്അത്തിൽ അഞ്ചും തക്ബീറുകൾ ചൊല്ലി നമസ്ക്കരിച്ചുകൊള്ളട്ടെ. – (ഇമാം ബൈഹഖിയുടെ മഅരിഫതുൽ ആസാർ: 1993).

قَالَ الْإِمَامُ الشَّافِعِيُّ: وَنَحْنُ نَقُولُ: إذَا صَلَّاهَا أَحَدٌ، صَلَّاهَا كَمَا يَفْعَلُ الْإِمَامُ، يُكَبِّرُ فِي الْأُولَى سَبْعًا، وَفِي الْآخِرَةِ خَمْسًا قَبْلَ الْقِرَاءَةِ. -رواه الْبَيْهَقِيُّ فِي مَعْرِفَةِ الْآثَار وَالسُّنَن : 1993.

ഇമാം ഇബ്നു റജബ് പറയുന്നു: അനസിന് നഗരത്തിൽ വെച്ച് നടന്ന നമസ്ക്കാരം നഷ്ടപ്പെട്ടതല്ല പ്രത്യുത നഗരത്തിനു പുറത്ത് അകലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അപ്പോൾ അദ്ദേഹം ഗ്രമവാസികളുടെ വിധിയിൽ പെട്ടു.- (ഇബ്നു റജബിന്റെ ഫത്ഹുൽ ബാരി).

وَقَالَ الْإِمَامُ بْنُ رَجَبٍ: وَأَنَس لَمْ يَفُتْهُ فِي الْمِصْرِ بَلْ كَانَ ساكناً خارجاً مِنْ الْمِصْرِ بعيداً مِنْه ، فهوفي حُكْمُ أَهْلِ الْقُرَى.-فَتْحِ الْبَارِي: بَابُ إِذَا فَاتَهُ الْعِيدُ.

ഇമാം നവവി പറയുന്നു: ഇമാമിനോടൊപ്പം ഒരാൾക്ക് പെരുന്നാൾ നമസ്ക്കരിക്കാൻ കഴിയാതെ വന്നാൽ, അവൻ തനിച്ചു നമസ്ക്കരിച്ചു കൊള്ളട്ടെ. പെരുന്നാൾ ദിവസം സൂര്യൻ ഉച്ചതിരിയുവോളം അത് യഥാർഥ സമയത്ത് തന്നെ നിർവ്വഹിക്കപ്പെടുന്ന നമസ്ക്കാരമായിരിക്കും.(ശർഹുൽ മുഹദ്ദബ്: പെരുന്നാൾ നമസ്ക്കാരത്തിൻ്റെ അധ്യായം ).

وَقَالَ الإِمَامُ النَّوَوِيُّ: فَإِنْ فَاتَتْهُ صَلَاةُ الْعِيدِ مَعَ الْإِمَامِ صَلَّاهَا وَحْدَهُ وَكَانَت أَدَاءً، مَا لَمْ تَزُلْ الشَّمْسُ يَوْمَ الْعِيدِ.-شَرْحُ الْمُهَذَّبِ: بَابُ صَلَاةِ الْعِيدَيْنِ.

ഇത്തരം സാഹചര്യങ്ങളിൽ നമസ്കരിക്കുമ്പോൾ കേവലം നമസ്ക്കരിക്കുക എന്നതല്ലാതെ ഖുത്വുബ പറയണമെന്നോ, ആരെങ്കിലും ഖുത്വുബ പറഞ്ഞതായോ ഉദ്ധരിക്കപ്പെട്ടതായി കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഖുത്വുബ ഇല്ലാ എന്നാണ് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

Also read: ഉളളുലക്കുന്ന കാഴ്ചകളാണ് ചുറ്റിലും

ഇമാം ഇബ്നു റജബ് പറയുന്നു: യാത്രയിലായാലും, നാട്ടിലാലായാലും ഒറ്റക്കുള്ളവൻ തനിച്ച് നമസ്ക്കരിച്ചുകൊള്ളട്ടെ, അതുപോലെ സ്ത്രീ, അടിമ, നമസ്കാരം കിട്ടാതെ നഷ്ടപ്പെട്ടവർ എന്നിവർ ഒന്നിച്ചോ, ഒറ്റക്കോ നമസ്ക്കരിച്ചുകൊള്ളട്ടെ, എന്നാൽ ഇമാം പറയുന്നതു പോലെ ഖുത്വുബ പറയേണ്ടതില്ല…….-(ഇബ്നു റജബിന്റെ ഫത്ഹുൽ ബാരി).

وَقَالَ الْإِمَامُ بْنُ رَجَبٍ: هَلْ يُشْتَرَطُ لَهَا الْعَدَد وَالِاسْتِيطَان وَأَذِنَ الْإِمَامُ؟ فيهِ قَوْلَانِ لِلْعُلَمَاءِ، هُمَا رِوَايَتَانِ عَنْ أَحْمَدَ. وَأَكْثَرِ الْعُلَمَاءِ، عَلَى أَنَّهُ لايشترط لَهَا ذَلِكَ، وَهُوَ قَوْلُ مَالِكٍ وَالشَّافِعِيُّ. وَمَذْهَبُ أَبِي حَنِيفَةَ وَإِسْحَاق: أَنَّهُ يُشْتَرَطُ لَهَا ذَلِكَ. فَعَلَى قَوْلِ الْأَوَّلَيْنِ: يُصَلِّيهَا الْمُنْفَرِد لِنَفْسِهِ فِي السَّفَرِ وَالْحَضَرِ وَالْمَرْأَةِ وَالْعَبْدِ وَمَنْ فَاتَتْهُ، جَمَاعَةً وَفُرَادَى. لَكِنْ لَا يَخْطُبُ لَهَا خُطْبَةٌ الْإِمَامِ؛ لِأَنّ فيهِ افتئاتاً عليهِ، وتفريقاً لِلْكَلِمَة.-فَتْحِ الْبَارِي: بَابُ إِذَا فَاتَهُ الْعِيدُ.

Related Articles