ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ മുഖ്താര്‍ അന്‍സാരിയുടെ ‘ഇരുണ്ട സാമ്രാജ്യം’ അവസാനിക്കാന്‍ പോകുകയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2020ല്‍ പറഞ്ഞത്. അഞ്ച് തവണ നിയമസഭാംഗമായ ഇദ്ദേഹത്തിനും കുടുംബത്തിനുമെതിരെയുള്ള പരാതിയില്‍ അന്ന് സംസ്ഥാന പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍, 2023ല്‍ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) സഖ്യം പുതുക്കിയതിനാല്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദിത്യനാഥും അന്‍സാരിയും തോളോടുതോള്‍ ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുക.
മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി ഉത്തര്‍പ്രദേശ് നിയമസഭയില്‍ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ തലവനായ ഓം പ്രകാശ് രാജ്ഭറുമായി അടുത്ത ബന്ധം പങ്കിടുന്നയാളാണ് മുഖ്താര്‍ അന്‍സാരി. 2021ല്‍, അന്‍സാരിയെ മതത്തിന്റെ പേരില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഒറ്റപ്പെടുത്തുകയാണെന്ന് രാജ്ഭര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
ഈ വര്‍ഷം ആദ്യം കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അന്‍സാരി 1996 മുതല്‍ 2022 വരെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൗ മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള എം.എല്‍.എയാണ്. അഞ്ച് തവണകളില്‍ രണ്ടെണ്ണം ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിജയിച്ചത്. 2022-ല്‍ അബ്ബാസ് അന്‍സാരി രാജ്ഭറിന്റെ പാര്‍ട്ടി ടിക്കറ്റില്‍ നിന്നുമാണ് മത്സരിച്ച് വിജയിച്ചത്.
എന്നാല്‍, ഡിസംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അബ്ബാസ് അന്‍സാരിയെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ രാജ്ഭര്‍ കുടുംബവുമായി അകന്നു. എന്നാല്‍ അബ്ബാസ് അന്‍സാരിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍,ബിജെപി നേതൃത്വത്തിലുള്ള എന്‍.ഡിയഎയുടെ ഭാഗമായി 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ നിയമസഭാംഗമാണ് അബ്ബാസ് അന്‍സാരി.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയിലെ പല ജില്ലകളിലും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ തിരിച്ചടി നേരിട്ട പ്രദേശങ്ങളില്‍ ബി.ജെ.പിയെ സ്വാധീനിക്കാന്‍ ഈ മുന്നണി ബന്ധം ബി.ജെ.പിയെ സഹായിച്ചേക്കാം.
അങ്ങനെയൊക്കെയാണെങ്കിലും, വന്‍തോതിലുള്ള സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി ബി.ജെ.പി പണ്ടുമുതലേ വന്‍തോതില്‍ ആക്രമിച്ച നിയമസഭാഗമായ ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ തന്ത്രം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്.
ഒരു പരിധിവരെ വേര്‍പിരിയലാണെങ്കിലും മുഖ്താര്‍ അന്‍സാരിയും ആദിത്യനാഥും ഒരേ പക്ഷത്തായിരിക്കുമെന്ന പ്രതീക്ഷ വളരെയധികം ചര്‍ച്ചകള്‍ സൃഷ്ടിച്ചു. സമീപ വര്‍ഷങ്ങളില്‍, പ്രയോഗവത്കരിക്കാനുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ക്കായുള്ള ബി.ജെ.പിയുടെ അന്വേഷണത്തിന് ചില തത്ത്വങ്ങള്‍ അപൂര്‍വ്വമായി തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഈ മാസം ആദ്യം, അഴിമതിക്കാരെന്ന് പാര്‍ട്ടി സ്ഥിരമായി ആക്രമിച്ച അജിത് പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഭാഗത്തെ ബി.ജെ.പി തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവന്നിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച ബിജെപിയുടെ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയനായ മറ്റൊരു നേതാവാണ് എന്‍സിപി വിമതരുടെ പ്രധാന നേതാവായ പ്രഫുല്‍ പട്ടേല്‍.
നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കടുത്ത പോരാട്ടത്തിന് ശേഷം, അധികം താമസിയാതെ തന്നെ, മാര്‍ച്ചില്‍, ബിജെപി മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായുള്ള സഖ്യവും പുതുക്കിയിരുന്നു. എന്‍പിപി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ മേഘാലയയെ തകര്‍ക്കുകയാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ വേണ്ടി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സംഘടനയുമായി സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള ബി.ജെ.പിയുടെ ദാഹം അര്‍ത്ഥമാക്കുന്നത് മുന്നോട്ടുപോക്കിന് എന്ത് വിട്ടുവീഴ്ചഴും ചെയ്യുമെന്നാണ്.
എന്നാല്‍ അന്‍സാരിയുമായുള്ള ആദിത്യനാഥിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഏറ്റുമുട്ടല്‍ ആഴത്തിലുള്ളതും വ്യക്തിപരവുമാണെന്ന് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം പിന്തുടരുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, ആ പഴയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചാല്‍ അവര്‍ക്കിരുവര്‍ക്കും മോദി ടീമിന്റെ കൂടെ ഒരേ വശത്ത് കളിക്കേണ്ടിവരുമോ എന്ന് അത്ഭുതപ്പെടാന്‍ മാത്രമേ കഴിയൂ.