Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ബീഹാര്‍ തെരഞ്ഞെടുപ്പ് – തിരുത്തേണ്ട ധാരണകള്‍

അബ്ദുസ്സമദ് അണ്ടത്തോട് by അബ്ദുസ്സമദ് അണ്ടത്തോട്
11/11/2020
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇപ്പോള്‍ ഒരു വിലയിരുത്തല്‍ അപക്വമാണ്. ബീഹാറില്‍ എന്‍ ഡി എ മുന്നണി അധികാരം നിലനിര്‍ത്തിയിരിക്കുന്നു. ബി ജെ പിയും ഇടതു പാര്‍ട്ടികളും നെട്ടമുണ്ടാക്കുമ്പോള്‍ കൊണ്ഗ്രസ്സും ഭരണ കക്ഷിയായ ജെ ഡി യു വും നഷ്ടക്കാരുടെ പട്ടികയിലാണ്. മഹാസഖ്യം വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍. യഥാര്‍ത്ഥ വിജയം വന്നപ്പോള്‍ മഹാസഖ്യം ഒരിക്കല്‍ കൂടി പരാജയമറിഞ്ഞു.

ജയപരാജയങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിശകലനം ചെയ്യേണ്ടി വരും. സോഷ്യലിസത്തില്‍ നിന്നും ജാതി രാഷ്ട്രീയത്തിലേക്കും പിന്നീട് സംഘ പരിവാര്‍ രാഷ്ട്രീയത്തിലേക്കും ബീഹാര്‍ മാറിപ്പോകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. ഒരിക്കല്‍ ബി ജെ പി, ജെ ഡി യുവിന്റെ സഖ്യ കക്ഷിയായിരുന്നു. പക്ഷെ ഇന്ന് ജെ ഡി യു വിനെ അവര്‍ മറികടന്നിരിക്കുന്നു. ഒരിക്കല്‍ ഇതേ രീതി അവര്‍ കര്‍ണാടകത്തില്‍ പരീക്ഷിച്ചു. അന്നും കൂടെ കുമാരസ്വാമിയുടെ പാര്‍ട്ടിയായിരുന്നു. കുറച്ചു കാലം കൊണ്ട് അവര്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തി നേടി.

You might also like

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

ഗുജറാത്തുകൾ ആവർത്തിക്കാതിരിക്കാൻ

Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 2

ബീഹാറില്‍ കൂടുതല്‍ ക്ഷീണം പറ്റിയത് കോണ്ഗ്രസ് പാര്‍ട്ടിക്കാണ്. കൂടുതല്‍ ഗുണം ലഭിച്ചത് ഇടതു കക്ഷികള്‍ക്കും. എന്ത് കൊണ്ട് തോറ്റു എന്നത് ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രാധാന്യമാണ്. ആ കാരണം കണ്ടെത്തിയാല്‍ മാത്രമാണ് അത് തിരുത്തി മുന്നോട്ട് പോകാന്‍ പാര്‍ട്ടികള്‍ക്ക് കഴിയൂ. പലപ്പോഴും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പാര്‍ട്ടികളും മുന്നണികളും ശ്രമിക്കാറില്ല. അവര്‍ മുന്‍ കൂട്ടി തയ്യാറാക്കി വെച്ച കാരണം പുറത്തു പറയുന്നു എന്നുമാത്രം. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ അവസാന ഫലം വന്നിട്ടില്ല. പക്ഷെ എന്ത് കൊണ്ട് പുറകോട്ടു പോയി എന്നതിന് പലരും ഉത്തരം കണ്ടെത്തിയിരിക്കുന്നു.

ബീഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വിയുടെ കാരണം ചിലരില്‍ മാത്രമായി ചുരുക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നു മുന്നണികളാണ് ഇക്കൊല്ലം ബീഹാറില്‍ മത്സരിച്ചത്. ആര്‍ ജെ ഡി യുടെ നേതൃത്വത്തില്‍ മഹാസഖ്യം, ജെ ഡി യു വിന്‍റെ കീഴില്‍ എന്‍ ഡി എ, മൂന്നാം മുന്നണി എന്ന പേരില്‍ ചെറു കക്ഷികള്‍ ചേര്‍ന്ന മറ്റൊരു സഖ്യവും. Grand Democratic Secular Front എന്ന മൂന്നാം സഖ്യത്തില്‍ ബി എസ് പി, RLSP, ഒവൈസിയുടെ AIMIM എന്നിവ ഉള്‍പ്പെടുന്നു. രണ്ടു മുന്നണികളും ഒപ്പം കൂട്ടാന്‍ തയ്യാറായില്ല എന്നതാണു മൂന്നാമത്തെ ഒരു മുന്നണി രൂപം കൊള്ളാന്‍ കാരണം. മൂന്നാം മുന്നണിക്ക്‌ കാര്യമായ ചലനമൊന്നും ബീഹാറില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം അഞ്ചോളം മണ്ഡലങ്ങളില്‍ ( ഇതുവരെ) AIMIM സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്.

മൂന്നാം മുന്നണിയെ ഒവൈസിയുടെ തലയിലേക്ക് മാത്രം ചുരുക്കുന്നത് നീതിയല്ല. മൊത്തം ഇതുപത് സീറ്റിലാണ്‌ ഒവൈസിയുടെ പാര്‍ടി മത്സരിച്ചത്. അതില്‍ കൂടുതലും സീമാഞ്ചല്‍ മേഖലയിലാണ്. അതില്‍ തന്നെ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളത് മൂന്ന്‍ സീറ്റുകള്‍ മാത്രമാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആ പ്രവചനത്തെ ഇപ്പോള്‍ കാറ്റില്‍ പരത്തിയിരിക്കയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയ മത്സരം സീമാഞ്ചല്‍ മേഖലയിലാണെന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല മൂന്നാം മുന്നണിയിലെ ഒന്നും രണ്ടും പാര്‍ട്ടികള്‍ക്ക് കാര്യമായ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതു കൂടി ചേര്‍ത്ത് വായിക്കണം.

Also read: “അല്ല, അത് ഒരു മനുഷ്യന്റേതാണ്”

ബീഹാറിലെ തന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് സീമാഞ്ചല്‍ പ്രദേശം. കിഷന്‍കഞ്ചു, ആരാരിയ, പൂര്‍ണിയ കൈത്താര്‍ എന്നീ നാല് ജില്ലകള്‍ ചേര്‍ന്നതാണ്. ബീഹാറിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍ എന്ന പ്രത്യേകതയും ഈ ജില്ലകള്‍ക്കുണ്ട്. ഹിന്ദു പത്രത്തിന്റെ ലേഖകന്‍ ശഹാന മുനാസിര്‍ നടത്തിയ പഠനത്തില്‍ ബീഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതിന്റെ കൃത്യമായ രൂപമാണ് സീമാഞ്ചല്‍ എന്ന് പറയുന്നുണ്ട്. പ്രദേശത്തെ സാക്ഷരത അമ്പത് ശതമാനമാണ്. അതെ സമയം ബീഹാറിലെ സാക്ഷരത അറുപത്തിയഞ്ചു ശതമാനമാണ്. district GDP പതിനായിരം രൂപയാണ്, അതെ സമയം സംസ്ഥാനത്തിന്റെതു പതിനയ്യായിരം രൂപയും. മുസ്ലിംകള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളില്‍ കാര്യങ്ങള്‍ ഇതിലും കൂടുതല്‍ മോശമാണ്. കിഷന്‍ഗഞ്ച് പ്രദേശത്തെ മുസ്ലിം ജനതയില്‍ അമ്പത് ശതമാനവും ദാരിദ്യ രേഖക്ക് താഴെയാണ്.

പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ രാജ്യത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതാണ് ഒവൈസി മുന്നോട്ടു വെക്കുന്നത്. പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ തന്നെയാണ് ഉവൈസിക്ക് അവിടെ വേര് ഉണ്ടാക്കിയതും. ജയിച്ചാല്‍ സീമാഞ്ചല്‍ വികസന മേഖല പ്രഖ്യാപിക്കുമെന്നും ആര്‍ ജെ ഡി പ്രഖ്യാപിച്ചിരുന്നു. ഒവൈസിയുടെ പാര്‍ടി മത്സരിച്ചത് കൊണ്ട് മാത്രമാണ് സംഘ പരിവാര്‍ അധികാരത്തില്‍ വന്നത് എന്ന പ്രയോഗം എത്ര മാത്രം ശരിയാണ് എന്നത് മൊത്തം തിരഞ്ഞെടുപ്പ് ഫലം വിശകലനം നോക്കി മാത്രമേ പറയാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിലും മഹാസഖ്യത്തിലെ രണ്ടാം ഘടകമായ കോണ്ഗ്രസ് മാന്യമായി മത്സരിച്ചിട്ടില്ല. മത്സരിച്ച അധികം സ്ഥലങ്ങളിലും അവര്‍ പരാജയം അറിഞ്ഞിരിക്കുന്നു.

Also read: മരണം ഉറപ്പായാല്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും കൊണ്ഗ്രസ്സിനു വേണ്ട രീതിയില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി ജെ പി വലിയ മുന്നേറ്റമാണ് അവിടങ്ങളില്‍ നടത്തിയത്. അപ്പോള്‍ ബീഹാറിലെ ഒരു ചെറു പ്രദേശത്തിന്റെ മാത്രം വിഷയമായി ഈ പരാജങ്ങളെ കാണരുത്. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം രാഷ്ട്രീയം മുസ്ലിം ലീഗിന് ശേഷം പച്ചപിടിച്ചിട്ടില്ല. അവരെന്നും ഏതെങ്കിലും ദേശീയ പാര്‍ട്ടികളുടെ തണലില്‍ ജീവിച്ചു പോന്നു. കൊണ്ഗ്രസ്സായിരുന്നു അതില്‍ മുഖ്യം. കോണ്ഗ്രസ് മുസ്ലിംകളോട് അനീതി കാണിച്ചു എന്ന തിരിച്ചറിവില്‍ മുസ്ലിംകള്‍ കൂട്ടത്തോടെ കൊണ്ഗ്രസ്സിനെ കൈവിട്ടു. പിന്നെ അവരുടെ രക്ഷകര്‍ പ്രാദേശിക പാര്‍ട്ടികളായി. ബംഗാളിലെ ഇടതു പക്ഷവും മറ്റു പ്രാദേശിക പാര്‍ട്ടികളും തങ്ങളുടെ വളര്‍ച്ചയില്‍ ശ്രദ്ധ വെക്കുന്നില്ല എന്ന തിരിച്ചറിവിലാണ് പുതിയ പരീക്ഷണവുമായി ഒവൈസി രംഗത്ത്‌ വന്നത്. മുസ്ലിം ഭാഗത്ത്‌ നിന്നും സംസാരിക്കാന്‍ പാര്‍ലിമെന്റില്‍ മറ്റാരുമില്ല എന്നതും അദ്ദേഹത്തിന്റെ ഖ്യാതി വളര്‍ത്തി. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ അദ്ദേഹത്തില്‍ ഒരു രക്ഷകനെ കണ്ടു.

ബി ജെ പിയെ മുഖ്യ ശത്രുവായി ഒവൈസിയും കണക്കാക്കുന്നു. സംഘ പരിവാര്‍ സംഘ വിരുദ്ധര്‍ എന്ന നിലയില്‍ വീതിക്കപ്പെട്ട ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒവൈസിയുടെ പരീക്ഷണം ഒരു പരിധിവരെ സംഘ പവിവാരിനെ സഹായിക്കും. അതെ സമയം അദേഹത്തെ കൂടി ചേര്‍ത്ത് നിര്‍ത്തി ഫാസിസത്തെ എതിര്‍ക്കാന്‍ പലപ്പോഴും മതേതര പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നു. ശിവസേനയെ ബി ജെ പി ക്കെതിരെ ഒപ്പം കൂട്ടാമെങ്കില്‍ അതെ ബി ജെ പിക്കെതിരെ ഒവൈസിയെയും ഒന്നിച്ചു നിര്‍ത്താം. വടക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖ്യധാര പാര്‍ട്ടികള്‍ സ്വയം കൈക്കൊള്ളുന്ന ഹിന്ദുത്വ നിലപാടുകള്‍ മുറിച്ചു കടക്കാന്‍ കൊണ്ഗ്രസ്സിനു കഴിയുന്നില്ല എന്നിടത്താണ് യഥാര്‍ത്ഥ ദുരന്തം കിടക്കുന്നതും.

Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം

കോണ്ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തില്‍ സംഘ പരിവാര്‍ ഉറച്ചു നില്‍ക്കുകയാണ്. അതെ സമയം സംഘ പരിവര്‍ മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കാന്‍ മതേതര കക്ഷികള്‍ തയ്യാറാകുന്നില്ല എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന അപജയത്തിന്റെ മുഖ്യ കാരണവും. ബീഹാര്‍ മറ്റൊരു ദിശയിലേക്ക് മാറിയിരിക്കുന്നു. ബീഹാര്‍ മണ്ണ് സംഘ പരിവാറിനെ സ്വീകരിക്കാന്‍ തയ്യാറായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം അത്ര സുഖകരമാകില്ല എന്നുറപ്പാണ്. കൂടാതെ രാജ്യത്തു നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും ഭരണ കക്ഷി മുന്നിലാണ്. കൊണ്ഗ്രസ്സിനു എവിടെയും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് അടുത്ത ദിനങ്ങളില്‍ സര്‍ക്കാരിനെ കൂടുതല്‍ ജനാധിപത്യ വിരുദ്ധതയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

Facebook Comments
അബ്ദുസ്സമദ് അണ്ടത്തോട്

അബ്ദുസ്സമദ് അണ്ടത്തോട്

തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് ജനനം. പിതാവ് ആനോടിയില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മാതാവ് റുഖിയ, ഫാറൂഖ് കോളേജ് , പൊന്നാനി എം ഇ എസ് കോളേജ് എന്നിവടങ്ങളില്‍ പഠനം. രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് ശേഷം മുന്ന് വർഷം ഇസ്ലാം ഓൺലൈവിൽ (www.islamonlive.in) ജോലി ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഉറുദു അറബിക് എന്നീ ഭാഷകളില്‍ പ്രാവീണ്യം.

Related Posts

Columns

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

by ജമാല്‍ കടന്നപ്പള്ളി
09/08/2022
Hiding gender neutrality
Columns

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

by ടി.കെ.എം. ഇഖ്ബാല്‍
02/08/2022
Columns

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

by രാമചന്ദ്ര ഗുഹ
30/07/2022
Columns

ഗുജറാത്തുകൾ ആവർത്തിക്കാതിരിക്കാൻ

by ജമാല്‍ കടന്നപ്പള്ളി
27/07/2022
Columns

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ‘പ്രഥമ വനിത’ ഇനി റെയ്‌സിന ഹില്‍സില്‍

by ഫൗസിയ ഷംസ്
22/07/2022

Don't miss it

Thafsir

ആയത്തുല്‍ കുര്‍സി: വിശുദ്ധ ഖുര്‍ആനിലെ മഹത്വമേറിയ സൂക്തം

01/09/2020
Economy

ക്രെഡിറ്റ് ഡോക്യുമെന്റും വ്യവഹാരിക കര്‍മശാസ്ത്രവും

24/02/2022
Youth

സ്വത്വത്തിന്റെ വിചാരണ

31/10/2020
fear-sad.jpg
Columns

ഭയത്തില്‍ നിന്നും ദുഖത്തില്‍ നിന്നും മോചനം

26/08/2016
us-drone.jpg
Views

സംഖ്യകള്‍ മാത്രമായി അവശേഷിക്കുന്ന ഡ്രോണ്‍ ഇരകള്‍

28/07/2016
Reading Room

‘ഗ്വാണ്ടനാമോ കവിത’ മാതൃഭൂമി പത്രത്തിന് ആഴ്ചപ്പതിപ്പ് മറുപടി പറയുന്നു

16/08/2013
q1.jpg
Quran

ഖുര്‍ആനിലെ 16 ജീവിതപാഠങ്ങള്‍

30/12/2015
broken-life.jpg
Counselling

ഉമ്മയുടെ സന്തോഷം മാത്രം പരിഗണിച്ചുള്ള വിവാഹം

22/02/2017

Recent Post

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

12/08/2022

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

12/08/2022
hara gar tiranga

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

12/08/2022

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

12/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!