Wednesday, September 27, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home shariah Quran Thafsir

‘മിഅ്‌റാജ്’ , ‘ഇസ്‌റാഅ്’

സയ്യിദ് അബുൽ അഅ്ലാ മൗദൂദി by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
17/02/2023
in Thafsir
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًۭا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿١﴾

തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍നിന്ന് ഒരു രാവില്‍ ആ വിദൂരമസ്ജിദിലേക്ക് സഞ്ചരിപ്പിച്ചവന്‍ പരമ പരിശുദ്ധനത്രെ. ആ മസ്ജിദിന്റെ പരിസരം നാം അനുഗ്രഹീതമാക്കി. സത്യത്തില്‍ അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു. ( അൽ ഇസ് റാഅ് 1 )

You might also like

ഹൃദയ വിശാലത

ഖുർആനിക വാക്യങ്ങളിലെ പദക്രമീകരണവും പശ്ചാത്തലവും

 

യാത്രചെയ്യിച്ചവന്‍ = الَّذِي أَسْرَىٰ
മസ്ജിദുല്‍ ഹറാമില്‍നിന്ന് = مِّنَ الْمَسْجِدِ الْحَرَامِ
മസ്ജിദുല്‍ അഖ്സ്വായിലേക്ക് = إِلَى الْمَسْجِدِ الْأَقْصَى
നാം അനുഗൃഹീതമാക്കിയിട്ടുണ്ട് = الَّذِي بَارَكْنَا
അതിന്റെ പരിസരം = حَوْلَهُ

***                                                  ***

‘മിഅ്‌റാജ്’ അഥവാ ആകാശാരോഹണം, ‘ഇസ്‌റാഅ്’ അഥവാ നിശാപ്രയാണം എന്നീ സാങ്കേതിക നാമങ്ങളില്‍ അറിയപ്പെടുന്ന സംഭവം തന്നെയാണിത്. വിശ്വാസയോഗ്യമായ മിക്ക റിപ്പോര്‍ട്ടുകളനുസരിച്ചും ഹിജ്‌റയുടെ ഒരു കൊല്ലം മുമ്പാണിത് നടന്നത്. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ധാരാളം സ്വഹാബികളില്‍നിന്ന് ഹദീസ്-ചരിത്ര ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവ ഇരുപത്തഞ്ചോളം നിവേദനങ്ങളുണ്ടാവും. ഇതെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ അനസുബ്‌നുമാലിക്, മാലികുബ്‌നു സ്വഅ്‌സ്വഅ, അബൂദര്‍രില്‍ ഗിഫാരി, അബൂഹുറയ്‌റ എന്നിവരില്‍നിന്ന് നിവേദനം ചെയ്യപ്പെടുന്നു. കൂടാതെ ഉമര്‍, അലി, ഇബ്‌നുമസ്ഊദ്, ഇബ്‌നു അബ്ബാസ്, അബൂസഈദുല്‍ ഖുദ്‌രി, ഹുദൈഫതുബ്‌നു യമാന്‍, ആഇശ (റ) എന്നിവരും ഇതിന്റെ ചില ഭാഗങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് പ്രവാചകന്‍ പ്രയാണം ചെയ്തുവെന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു.

അല്ലാഹു തന്റെ അടിമക്ക് ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നാണ് യാത്രയുടെ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്. ഇതില്‍ക്കൂടുതല്‍ വിശദീകരണമൊന്നും ഖുര്‍ആനില്‍നിന്ന് ലഭിക്കുന്നില്ല. ഹദീസുകളില്‍ വന്ന വിശദീകരണങ്ങളുടെ രത്‌നച്ചുരുക്കം ഇതാണ്: രാത്രിയില്‍ ജിബ്‌രീല്‍(അ) നബി(സ)യെ ബുറാഖിന്റെ പുറത്തിരുത്തി മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വാ വരെ കൊണ്ടുപോയി. അവിടെവെച്ച് തിരുമേനി പ്രവാചകന്‍മാരൊത്ത് നമസ്‌കരിച്ചു. പിന്നീട് ജിബ്‌രീല്‍ (അ) തിരുമേനിയെ ഉപരിലോകത്തേക്ക് കൊണ്ടുപോയി. അവിടെ വിവിധ വാനമണ്ഡലങ്ങളില്‍ നിന്ന് പ്രമുഖരായ പല പ്രവാചകന്‍മാരോടും തിരുമേനി സംഭാഷണം നടത്തി. അവസാനം പരമോന്നത മണ്ഡലത്തില്‍ പ്രവേശിച്ച്, തന്റെ നാഥന്റെ സന്നിധിയിലെത്തിച്ചേര്‍ന്നു. അവിടെനിന്ന് മറ്റു സുപ്രധാന നിര്‍ദേശങ്ങള്‍ ലഭിച്ചതിനു പുറമെ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുകയും ചെയ്തു. അതിനുശേഷം ബൈത്തുല്‍ മഖ്ദിസിലേക്ക് മടങ്ങുകയും അവിടെനിന്ന് മസ്ജിദുല്‍ ഹറാമില്‍ തിരിച്ചെത്തുകയും ചെയ്തു. ഇവ്വിഷയകമായി വന്ന അനേകം റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാവുന്നത്, അവിടെവെച്ച് തിരുമേനിക്ക് സ്വര്‍ഗ-നരകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നുവെന്നാണ്.

പിറ്റേ ദിവസം തിരുമേനി ഈ സംഭവം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അപ്പോള്‍ മക്കയിലെ അവിശ്വാസികള്‍ തിരുമേനിയെ വളരെയധികം പരിഹസിച്ചുവെന്നും മുസ്‌ലിംകളില്‍ത്തന്നെ ചിലരുടെ വിശ്വാസം ഇളകിയെന്നും പരിഗണനീയമായ റിപ്പോര്‍ട്ടുകളില്‍ വിവരിച്ചിട്ടുണ്ട്. ഹദീസില്‍ വന്ന ഈ അധിക വിശദീകരണം ഖുര്‍ആന് വിരുദ്ധമല്ല. ഖുര്‍ആനിലെ വിശദീകരണത്തിന്റെ ഒരനുബന്ധമാണിത്. അനുബന്ധം ഖുര്‍ആന് വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റുകയില്ലെന്ന് വ്യക്തം. എന്നാല്‍, ആരെങ്കിലും ഹദീസുകളില്‍ വന്ന ഈ വിശദീകരണങ്ങളുടെ ഏതെങ്കിലും ഭാഗം അംഗീകരിക്കുന്നില്ലെങ്കില്‍ അവനെ കാഫിറാക്കാനൊന്നും പറ്റുകയില്ല. ഖുര്‍ആന്‍ സ്പഷ്ടമായി പറഞ്ഞ സംഭവത്തെയാണ് നിഷേധിക്കുന്നതെങ്കില്‍ അവനില്‍ കുഫ്ര്‍ അനിവാര്യമായിത്തീരുന്നുവെന്നു മാത്രം. ഈ യാത്രയുടെ രൂപം എന്തായിരുന്നു? അത് സ്വപ്ന ലോകത്ത് നടന്നതോ, ബോധാവസ്ഥയില്‍ സംഭവിച്ചതോ? തിരുമേനി ശാരീരികമായിത്തന്നെയാണോ പ്രയാണം ചെയ്തത്, അതല്ല, സ്വസ്ഥാനത്ത് ഇരുന്നുകൊണ്ട് ആത്മീയമായി ദര്‍ശിച്ചതോ? ഈ ചോദ്യങ്ങളുടെ മറുപടി ഖുര്‍ആന്റെ പദങ്ങള്‍തന്നെ സ്വയം നല്‍കുന്നുണ്ട്: ‘തന്റെ ദാസനെ കൊണ്ടുപോയവന്‍ പരിശുദ്ധന്‍’ എന്ന പ്രയോഗത്തോടെ വിവരണം ആരംഭിച്ചതുതന്നെ, ഇത് വലിയ ഒരു അസാധാരണ സംഭവമാണെന്നും അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ടു മാത്രം പ്രകടമായതാണെന്നും വ്യക്തമാക്കുന്നു. തന്റെ അടിമക്ക് സ്വപ്നം കാണിക്കുകയോ വെളിപാടിലൂടെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുകയോ ചെയ്ത നാഥന്‍ എല്ലാ വൈകല്യങ്ങളില്‍നിന്നും ദൗര്‍ബല്യങ്ങളില്‍നിന്നും പരിശുദ്ധനാണെന്ന് ആമുഖമായിപ്പറയാന്‍ മാത്രം പ്രാധാന്യമൊന്നുമില്ലെന്ന് വ്യക്തമാണ്. മാത്രമല്ല, ‘തന്റെ ദാസനെ ഒരു രാവില്‍ കൊണ്ടു പോയി’ എന്ന പ്രയോഗവും ശാരീരികമായ പ്രയാണമായിരുന്നു അതെന്നതിന്റെ വ്യക്തമായ തെളിവാണ്.

സ്വപ്നസഞ്ചാരത്തിനോ ആത്മീയ പ്രയാണത്തിനോ ഈ പദപ്രയോഗം അനുയോജ്യമല്ല. അതിനാല്‍, നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു ആത്മീയ പരിശീലനം മാത്രമായിരുന്നില്ല. മറിച്ച്, അല്ലാഹു നബി(സ)യെക്കൊണ്ട് ചെയ്യിച്ച ഒരു ശാരീരിക യാത്രയും തിരുമേനിക്ക് ബോധാവസ്ഥയിലുണ്ടായ ദൃക്‌സാക്ഷ്യവുമായിരുന്നു. ഒറ്റ രാത്രികൊണ്ട് വിമാനം കൂടാതെത്തന്നെ മക്കയില്‍നിന്ന് ബൈത്തുല്‍ മഖ്ദിസില്‍ പോയി വരാന്‍ അല്ലാഹുവിന്റെ കഴിവുമൂലം സാധ്യമാണ്. എങ്കില്‍, ഹദീസുകളില്‍ വിവരിക്കപ്പെട്ട ഇതര വിശദാംശങ്ങള്‍ അസംഭവ്യമെന്ന് പറഞ്ഞ് തള്ളിക്കളയുന്നതെന്തിന്? ഏതെങ്കിലും ഒരു സൃഷ്ടി സ്വന്തം ഹിതമനുസരിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്ന പ്രശ്‌നം ചര്‍ച്ചാവിധേയമാക്കുമ്പോള്‍ മാത്രമാണ് സാധ്യം, അസാധ്യം എന്നീ വിഷയങ്ങള്‍ ഉദ്ഭവിക്കുന്നത്. എന്നാല്‍, അല്ലാഹു ഇന്ന കാര്യം ചെയ്തു എന്നതാണ് പ്രശ്‌നമെങ്കില്‍ ദൈവത്തിന്റെ പരിധികളില്ലാത്ത ശക്തിവിശേഷത്തില്‍ ദൃഢവിശ്വാസമില്ലാത്തവര്‍ മാത്രമേ അത് സാധ്യമാണോ എന്ന ചോദ്യം ഉന്നയിക്കുകയുള്ളൂ.

ഹദീസുകളില്‍ വന്ന മറ്റു വിശദീകരണങ്ങളെക്കുറിച്ച് ഹദീസ് നിഷേധികളുടെ ഭാഗത്തുനിന്ന് അനേകം സംശയങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ രണ്ടെണ്ണം മാത്രമാണ് അല്‍പമെങ്കിലും പരാമര്‍ശമര്‍ഹിക്കുന്നത്. ഒന്ന്, ഇതുകൊണ്ട് അല്ലാഹു ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്ത് നിലകൊളളുന്നുവെന്നു വരുന്നു. ഇല്ലെങ്കില്‍ അവന്റെ സന്നിധാനത്തില്‍ തന്റെ അടിമയെ സന്നിഹിതനാക്കുന്നതിന് അദ്ദേഹത്തെ യാത്രചെയ്യിച്ച് ഒരു പ്രത്യേക സ്ഥാനത്തേക്ക് കൊണ്ടുപോവേണ്ട ആവശ്യമെന്തായിരുന്നു? രണ്ട്, നബി(സ)ക്ക് സ്വര്‍ഗവും നരകവും കാണിച്ചതും ചില ആളുകള്‍ ശിക്ഷ അനുഭവിക്കുന്നതായി വെളിപ്പെടുത്തിയതും എങ്ങനെയാണ്? ഇതുവരെ അടിമകളുടെ കേസുകളെക്കുറിച്ച് തീരുമാനമെടുത്തിട്ടുപോലുമില്ല. പുനരുത്ഥാന നാളിനു ശേഷമാണ് രക്ഷാശിക്ഷകളെക്കുറിച്ച് തീരുമാനമെടുക്കുന്നത് എന്നിരിക്കെ, കുറച്ചു പേര്‍ക്ക് ഇപ്പോള്‍തന്നെ ശിക്ഷ നല്‍കിയിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ ഈ രണ്ടു സംശയങ്ങളും ചിന്താശൂന്യതയുടെ ഫലമാണ്.

സ്രഷ്ടാവ് സ്വന്തം നിലയില്‍ പരിധികള്‍ക്കതീതനാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, സൃഷ്ടികളോടുള്ള പെരുമാറ്റത്തില്‍ അവന്‍ തന്റെ ദൗര്‍ബല്യം കൊണ്ടല്ല, മറിച്ച്, സൃഷ്ടികളുടെ ദൗര്‍ബല്യം കാരണമായി പരിധിക്കകത്ത് നിന്നുകൊണ്ടുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഉദാഹരണമായി, അവന്‍ സൃഷ്ടികളോട് സംസാരിക്കുകയാണെങ്കില്‍ മനുഷ്യന് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ സാധിക്കുന്ന വാക്കുകളുപയോഗിക്കുന്നു. വാസ്തവമാകട്ടെ, സ്വന്തം നിലയില്‍ അവന്റെ വാക്കുകള്‍ പരിധികള്‍ക്കതീതമാണ്. അതേപോലെ, തന്റെ അടിമക്ക് തന്റെ അധികാരസാമ്രാജ്യത്തിലെ അതിമഹത്തരങ്ങളായ ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ കൊണ്ടുപോയി എവിടെ, എന്തെല്ലാം കാണിക്കണമെന്നുണ്ടോ, അതെല്ലാം കാണിച്ചുകൊടുക്കുന്നു. കാരണം, പ്രപഞ്ചത്തെയഖിലം ദൈവം ദര്‍ശിക്കുന്നപോലെ ഒരേ സമയത്ത് വീക്ഷിക്കാന്‍ അടിമക്ക് സാധ്യമല്ല.

ദൈവത്തിന് വല്ലതും കാണണമെങ്കില്‍ എവിടെയും പോകേണ്ട ആവശ്യമില്ല. പക്ഷേ, അടിമക്ക് അത് വേണം. സ്രഷ്ടാവിന്റെ സന്നിധാനവും അതുപോലെത്തന്നെയാണ്. സൃഷ്ടികര്‍ത്താവ് സ്വന്തം നിലയില്‍ ഏതെങ്കിലും സ്ഥലത്ത് ഉപവിഷ്ടനല്ല. പക്ഷേ, അടിമക്ക് അവനുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ ഒരു സ്ഥലം ആവശ്യമാണ്. അവിടെയായിരിക്കും ദൈവം പ്രത്യക്ഷപ്പെടുക. ഇല്ലെങ്കില്‍ പരിമിതികളില്ലാത്ത അവനുമായി കൂടിക്കാഴ്ച നടത്താന്‍ പരിമിതികളാല്‍ നിയന്ത്രിതനായ അടിമക്ക് സാധ്യമല്ല. ഇനി രണ്ടാമത്തെ സംശയമാണ് അവശേഷിക്കുന്നത്. മിഅ്‌റാജിന്റെ അവസരത്തില്‍ വളരെയധികം ദൃശ്യങ്ങള്‍ നബി(സ)ക്ക് കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. അവയില്‍ ചിലത് യാഥാര്‍ഥ്യങ്ങളെ ചിത്രീകരണരൂപത്തില്‍ പ്രദര്‍ശിപ്പിച്ചതാണ്.

ഉദാഹരണമായി, ഒരു സങ്കീര്‍ണമായ കാര്യം ചിത്രീകരിക്കപ്പെട്ടത് എങ്ങനെയാണ്: ഒരു ചെറിയ പഴുതിലൂടെ തടിച്ച കാള കടക്കുന്നു. പിന്നീടതിന് അതിലൂടെ മടങ്ങാന്‍ സാധിക്കുന്നില്ല. പുതിയതും മുന്തിയതുമായ മാംസമുള്ളതോടൊപ്പം അതുപേക്ഷിച്ച് പഴുത്തുനാറിയ മാംസം തിന്നുന്നവരായി ചിത്രീകരിച്ചത് വ്യഭിചാരികളെയായിരുന്നു. ഇതേപോലെ തിരുമേനിക്ക് കാണിച്ചുകൊടുത്ത പാരത്രിക രക്ഷാശിക്ഷകളും ചിത്രീകരണംതന്നെയായിരുന്നതിനാല്‍ ഈ ആക്ഷേപവും അസ്ഥാനത്താണെന്നു തെളിയുന്നു.

മിഅ്‌റാജിനെപ്പറ്റി പറയുമ്പോള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: പ്രവാചകന്‍മാരില്‍ ഓരോരുത്തര്‍ക്കും അവരുടെ പദവികള്‍ക്കനുയോജ്യമായ വിധത്തില്‍ ആകാശഭൂമികളുടെ സാമ്രാജ്യം അല്ലാഹു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൗതികാവരണങ്ങള്‍ ഇടയില്‍നിന്ന് നീക്കി കണ്‍മുമ്പില്‍ത്തന്നെ ചില യാഥാര്‍ഥ്യങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. മറ്റുള്ളവര്‍ അദൃശ്യാവസ്ഥയില്‍ത്തന്നെ വിശ്വസിക്കണമെന്ന് പറയാന്‍ പ്രവാചകന്‍മാര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നു. ഒരു ദാര്‍ശനികന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു നിലപാട് പ്രവാചകന്മാര്‍ക്കുള്ളതാണ് ഇങ്ങനെ പ്രത്യേകം കാണിക്കപ്പെടാന്‍ കാരണം. ദാര്‍ശനികന്‍ പറയുന്നതെല്ലാം ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ്. അദ്ദേഹം തന്റെ ഈ നിലപാടിനെക്കുറിച്ച് സ്വയം ബോധവാനാണെങ്കില്‍ ഒരിക്കലും തന്റെ അഭിപ്രായത്തിന്റെ സുബദ്ധതക്ക് സാക്ഷ്യം നല്‍കുകയില്ല. എന്നാല്‍, പ്രവാകന്മാര്‍ പറയുന്നതെല്ലാം നേരിട്ടുള്ള വിജ്ഞാനത്തിന്റെയും ദൃക്‌സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ്. എങ്കിലേ തങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയുമെന്നും ഇവ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കണ്ട യാഥാര്‍ഥ്യങ്ങളാണെന്നും മനുഷ്യരുടെ മുമ്പില്‍ സാക്ഷ്യം വഹിക്കാന്‍ സാധിക്കുകയുള്ളൂ.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Facebook Comments
Post Views: 99
Tags: Isra and Mi'raj
സയ്യിദ് അബുൽ അഅ്ലാ മൗദൂദി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Posts

Quran

ഹൃദയ വിശാലത

05/09/2023
Quran

ഖുർആനിക വാക്യങ്ങളിലെ പദക്രമീകരണവും പശ്ചാത്തലവും

15/08/2023
Quran

ലക്ഷ്യം മറക്കാതെയാവട്ടെ വസ്ത്രധാരണം

14/08/2023

Recent Post

  • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം
    By webdesk
  • ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
    By ശുഐബ് ദാനിയേല്‍
  • കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ
    By പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
  • സൗന്ദര്യാനുഭൂതിയുടെയും ധാർമികതയുടെയും മഹാപ്രവാഹം
    By മുഹമ്മദ് ശമീം
  • മദ്ഹുകളിലെ കഥകൾ …
    By അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!