Wednesday, October 4, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home shariah Quran Thafsir

ആയത്തുല്‍ ഖുര്‍സി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
29/01/2023
in Thafsir
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ

എന്നെന്നും ജീവിക്കുന്നവന്‍ = الْحَيُّ
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍ = الْقَيُّومُۚ

അല്ലാഹു, ബ്രഹ്മാണ്ഡ പാലകനായ അവന്‍- നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലും പിമ്പിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല. അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതുമാത്രമേ അവര്‍ അറിയുന്നുള്ളൂ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ. ( അല്‍ ബഖറ, സൂക്തം: 255)

You might also like

ഹൃദയ വിശാലത

ഖുർആനിക വാക്യങ്ങളിലെ പദക്രമീകരണവും പശ്ചാത്തലവും

അതായത്, വിഡ്ഢികള്‍ എത്രതന്നെ ദൈവങ്ങളെയും ആരാധ്യന്മാരെയും കല്‍പിച്ചുവെച്ചിട്ടുണ്ടെങ്കിലും സത്യത്തില്‍ ദൈവം ഏകന്‍ മാത്രമാണ്. അന്യരുടെ ഔദാര്യത്തിന്മേലല്ലാതെ സ്വന്തം ശക്തിയില്‍ ജീവിച്ചിരിക്കുന്നവനും അജയ്യവും നിസ്സീമവുമായ ശക്തിയാല്‍ പ്രപഞ്ചവ്യവസ്ഥ സുസ്ഥാപിതമായി നടത്തുന്നവനുമായ അനശ്വര അസ്ഥിത്വമാണ് ദിവ്യത്വത്തിന്റെ ഏക ഉടമ. പ്രപഞ്ചമാകുന്ന സാമ്രാജ്യത്തിലെ മുഴുവന്‍ അധികാരങ്ങളും അവന് മാത്രമാണ്. അവന്റെ ഗുണങ്ങളിലോ അധികാരാവകാശങ്ങളിലോ മറ്റാര്‍ക്കും പങ്കില്ല. അതിനാല്‍, അവനെ വിട്ടുകൊണ്ടോ അവനോട് പങ്ക് ചേര്‍ത്തുകൊണ്ടോ ആകാശഭൂമികളിലെവിടെയെങ്കിലും വല്ല ദൈവത്തെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് കേവലം വ്യാജനിര്‍മിതിയാണ്; സത്യത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ്.

ലോകനിയന്താവായ ദൈവത്തിന്റെ അസ്തിത്വത്തെ അപൂര്‍ണ അസ്തിത്വങ്ങളോട് സാമ്യപ്പെടുത്തുന്നവരുണ്ട്. സ്വന്തം ബലഹീനതകള്‍ അവര്‍ ദൈവത്തിന്റെ മേല്‍ ആരോപിക്കുന്നു. ഇത്തരം സങ്കല്‍പങ്ങളെ ‘അവനെ മയക്കമോ ഉറക്കമോ ബാധിക്കുന്നില്ല’ എന്ന വാക്യത്തിലൂടെ അല്ലാഹു നിഷേധിച്ചിരിക്കുകയാണ്.

‘ദൈവം ആറു ദിവസങ്ങളില്‍ ആകാശഭൂമികള്‍ സൃഷ്ടിച്ചു, ഏഴാം ദിവസം വിശ്രമിച്ചു’ എന്ന ബൈബിള്‍ പ്രസ്താവന ഇത്തരം സങ്കല്‍പങ്ങള്‍ക്ക് ഉദാഹരണമാണ്. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അവന്‍ ആകാശഭൂമികളുടെയും അവയിലുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉടമസ്ഥനാകുന്നു. അവന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ, ഭരണത്തിലോ, ആര്‍ക്കും ഒരു പങ്കുമില്ല; അവന് പുറമെ ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ വിഭാവനം ചെയ്യുന്ന ഏതൊരസ്തിത്വവും ഇതിലെ ഒരു ഘടകം മാത്രമായിരിക്കും; പ്രപഞ്ചത്തിന്റെ ഒരു ഘടകം ദൈവത്തിന്റെ പങ്കാളിയോ തുല്യനോ അല്ല; അവന്റെ സൃഷ്ടിയും അടിമയും മാത്രമാണ്!

ഈ സൂക്തത്തില്‍ ശുപാര്‍ശയെ നിഷേധിക്കുന്നതിന്റെ താല്‍പര്യമിതാണ്. പുണ്യവാന്മാരും മഹാത്മാക്കളുമായ മനുഷ്യര്‍ക്കും മലക്കുകള്‍ക്കും ദൈവത്തിങ്കല്‍ വലിയ സ്വാധീനശക്തിയുണ്ടെന്നും, ദൈവത്തില്‍ സമ്മര്‍ദ്ധം ചെലുത്തി എന്തും സമ്മതിപ്പിക്കാനും ചെയ്യിക്കാനും അവര്‍ക്ക് കഴിയുമെന്നും മുശ്‌രിക്കുകള്‍ വിശ്വസിച്ചുപോന്നിരുന്നു. മുശ്‌രിക്കുകളുടെ ഈ ധാരണ തികച്ചും അടിസ്ഥാനരഹിതമാകുന്നു. സ്വാധീനം ചെലുത്തുന്നതുപോകട്ടെ, ഏറ്റവും ശ്രേഷ്ഠനായ ഒരു പ്രവാചകനോ സര്‍വോന്നതനായ മലക്കോ പോലും, ദൈവത്തിന്റെ സന്നിധിയില്‍ അനുവാദം കൂടാതെ വാ തുറക്കാന്‍ ധൈര്യപ്പെടുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം.

തുടര്‍ന്ന് സൃഷ്ടിയുടെ അറിവിന്റെ പരിമിതി വെളിപ്പെടുത്തിക്കൊണ്ട് ശിര്‍ക്കിന്റെ അടിത്തറക്ക് മറ്റൊരു പ്രഹരമേല്‍പിക്കുന്നു. പ്രപഞ്ചവ്യവസ്ഥയും അതിന്റെ ഉദ്ദേശ്യതാല്‍പര്യങ്ങളും ശരിക്ക് ഗ്രഹിക്കാന്‍ മാത്രമുള്ള അറിവുപോലും ആരുടെയും പക്കലില്ല. എന്നിരിക്കെ അല്ലാഹുവിന്റെ കാര്യത്തില്‍ കൈകടത്താന്‍ മറ്റുള്ളവര്‍ക്ക് ഒരിക്കലും കഴിയില്ല. മനുഷ്യനോ ജിന്നോ മലക്കോ മറ്റേതെങ്കിലും സൃഷ്ടിയോ ആരായാലും സര്‍വരുടെയും അറിവ് അപൂര്‍ണവും പരിമിതവുമാണ്; പ്രപഞ്ചത്തിലെ മുഴുവന്‍ യാഥാര്‍ഥ്യങ്ങളും ആര്‍ക്കും കാണാനാവില്ല. എന്നിരിക്കെ ഏറ്റവും ചെറിയ കാര്യത്തില്‍പോലും ദൈവേതരന്മാരുടെ കൈകടത്തലും ശിപാര്‍ശയും നടക്കുന്നപക്ഷം പ്രാപഞ്ചിക വ്യവസ്ഥ അപ്പടി താറുമാറായിപ്പോകും. പ്രപഞ്ച വ്യവസ്ഥയുടെ കാര്യമിരിക്കട്ടെ, സ്വന്തം നന്മകള്‍പോലും ശരിക്ക് ഗ്രഹിക്കാന്‍ മനുഷ്യന് കഴിവില്ല. അവന്റെ എല്ലാ നന്മകളും ലോകനിയന്താവിനേ പൂര്‍ണമായി അറിയുകയുള്ളൂ. അതിനാല്‍, അറിവിന്റെ സാക്ഷാല്‍ ഉറവിടമായ ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ വിശ്വാസമര്‍പ്പിക്കുകയല്ലാതെ മനുഷ്യനു ഗത്യന്തരമില്ല.

അല്ലാഹുവിന്റെ ആധിപത്യത്തിന് ‘കുര്‍സിയ്യ്’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. ഭരണത്തിനും ആധിപത്യത്തിനും സാധാരണ ഉപയോഗിക്കാറുള്ള ആലങ്കാരിക പദമാണിത്. ഈ സൂക്തം ‘ആയത്തുല്‍ കുര്‍സിയ്യ്’ എന്ന പേരിലാണറിയപ്പെടുന്നത്. ഇതില്‍ അല്ലാഹുവെക്കുറിച്ച് സംക്ഷിപ്തമെങ്കിലും സമഗ്രമായ വിവരണമുണ്ട്. ഇതേ അടിസ്ഥാനത്തിലാണ്, ഇതിനെ വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ വാക്യമെന്ന് പ്രവാചകവചനം വിശേഷിപ്പിച്ചിട്ടുള്ളത്.

ഇവിടെ ലോകനിയന്താവായ അല്ലാഹുവിന്റെ സത്തയെയും ഗുണങ്ങളെയും കുറിച്ച് പറഞ്ഞതിന്റെ ഔചിത്യമെന്താണ്? അത് ഗ്രഹിക്കാന്‍, ഇതിന് മുമ്പ് വന്ന വചനപരമ്പരയിലേക്ക് ഒരിക്കല്‍കൂടി കണ്ണോടിച്ചാല്‍ മതി: ആദ്യമായി, സത്യദീനിനെ സ്ഥാപിക്കാനുള്ള മാര്‍ഗത്തില്‍ ജീവന്‍കൊണ്ടും ധനംകൊണ്ടും സമരം നടത്താന്‍ മുസ്‌ലിംകള്‍ക്ക് ആഹ്വാനം നല്‍കി. ഇസ്രാഈല്യര്‍ അകപ്പെട്ടുപോയ ദൗര്‍ബല്യങ്ങളില്‍നിന്ന് രക്ഷനേടാന്‍ മുന്നറിയിപ്പു നല്‍കി. അനന്തരം, വിജയത്തിന്റെ നിദാനം സംഖ്യാബലമോ ഉപകരണ സാമഗ്രികളുടെ ആധിക്യമോ അല്ല, സത്യവിശ്വാസവും സഹനശീലവും സ്ഥിരചിത്തതയുമാണെന്ന് പഠിപ്പിച്ചു; പിന്നീട്, യുദ്ധത്തില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള യുക്തിയെന്തെന്ന് സൂചിപ്പിച്ചു; അതായത്, ലോകവ്യവസ്ഥ നിലനില്‍ക്കേണ്ടതിനായി, അവന്‍ എപ്പോഴും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിക്കുന്നു; നേരെമറിച്ച്, അധികാരത്തിന്റെ കുത്തക ഒരേ വിഭാഗത്തിന് ശാശ്വതമായി ലഭിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ജീവിതം ദുഷ്‌കരമായിത്തീരും.

അതിനുശേഷം, അജ്ഞാനികളായ ജനങ്ങളുടെ ഹൃദയത്തില്‍ മിക്കപ്പോഴും പൊങ്ങിവരാറുള്ള ഒരു സംശയം ദൂരീകരിച്ചു: അല്ലാഹു തന്റെ പ്രവാചകന്മാരെ ഭിന്നിപ്പുകള്‍ അവസാനിപ്പിക്കാനും വഴക്കുകള്‍ക്ക് അറുതിവരുത്താനുമാണല്ലോ അയച്ചിരുന്നത്. എന്നാല്‍, അവരുടെ ആഗമനത്തിന് ശേഷവും കുഴപ്പങ്ങളും ഭിന്നിപ്പുകളും നിലനിന്നുപോരുന്നു. അതിന്റെ അര്‍ഥം, അവ ദൂരീകരിക്കാന്‍ അല്ലാഹു ആഗ്രഹിച്ചിട്ടും സാധ്യമായില്ലെന്നോ അവനത്രക്ക് നിസ്സഹായനായിരുന്നുവെന്നോ അല്ല. മറിച്ച്, ഭിന്നിപ്പുകള്‍ ബലംപ്രയോഗിച്ച് തടയുകയോ മനുഷ്യവംശത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ നിര്‍ബന്ധപൂര്‍വം നടത്തുകയോ ചെയ്യുകയെന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമേ അല്ല. അങ്ങനെ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെതിരില്‍ ചലിക്കാന്‍ മനുഷ്യന് തീരെ സാധ്യമാകുമായിരുന്നില്ല.

പിന്നീട് പ്രഭാഷണത്തിന്റെ സാക്ഷാല്‍ വിഷയത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ഇങ്ങനെ അരുള്‍ചെയ്തു: മനുഷ്യന്റെ ആദര്‍ശസിദ്ധാന്തങ്ങളും മതപദ്ധതികളും എത്രതന്നെ വിഭിന്നങ്ങളാണെങ്കിലും, ഈ വിശുദ്ധ വാക്യത്തില്‍ വിവരിച്ചത് പ്രകാരമാണ് ആകാശഭൂമികളുടെ വ്യവസ്ഥ സ്ഥാപിതമായിരിക്കുന്നത്. മനുഷ്യര്‍ തെറ്റായി ചരിക്കുന്നത് മൂലം പ്രസ്തുത യാഥാര്‍ഥ്യത്തില്‍ അണുഅളവ് മാറ്റം സംഭവിക്കുന്നില്ല; പക്ഷേ, അതില്‍ വിശ്വസിക്കാനായി ബലപ്രയോഗം വഴി ജനങ്ങളെ നിര്‍ബന്ധിക്കുകയെന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമല്ല; അത് സ്വമനസ്സാലെ അംഗീകരിക്കുന്നവന്‍ വിജയം വരിക്കും. അതില്‍നിന്ന് മുഖംതിരിക്കുന്നവന്‍ നഷ്ടത്തിലകപ്പെടുകയും ചെയ്യും!

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Facebook Comments
Post Views: 169
Tags: Quran StudyTthe Quran
സയ്യിദ് അബുൽ അഅ്ലാ മൗദൂദി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Posts

Quran

ഹൃദയ വിശാലത

05/09/2023
Quran

ഖുർആനിക വാക്യങ്ങളിലെ പദക്രമീകരണവും പശ്ചാത്തലവും

15/08/2023
Quran

ലക്ഷ്യം മറക്കാതെയാവട്ടെ വസ്ത്രധാരണം

14/08/2023

Recent Post

  • രാജതന്ത്രം
    By എം.ബി.അബ്ദുർ റഷീദ് അന്തമാൻ
  • ഈജിപ്ത്: പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി മൂന്നാമതും മത്സരിക്കാനൊരുങ്ങി സീസി
    By webdesk
  • വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രത്യേക ഇരിപ്പിടം: പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ പിഴ
    By webdesk
  • അനില്‍കുമാറിന്റെ വിവാദ പ്രസ്താവന: പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍
    By webdesk
  • ഇന്ത്യയിൽ ജനാധിപത്യം തകരുന്നത് ലോകത്തിന് കനത്ത ഭീഷണിയാണ്
    By അരുന്ധതി റോയ്

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!