Wednesday, May 18, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Faith

പ്രവാചകന് ഒമ്പതും അനുയായികൾക്ക് നാലും

പ്രവാചകന്റെ വിവാഹങ്ങളും ഇസ് ലാം വിമർശകരും - 12

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
18/11/2021
in Faith, shariah
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രവാചകൻ പരലോകം പ്രാപിക്കുമ്പോൾ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. എന്നാൽ അനുയായികൾക്ക് ഒരേസമയം നാലിൽ കൂടുതൽ ഭാര്യമാരെ കൂടെ നിർത്താൻ പാടില്ല. ഇത് അനീതിയും വിവേചനവുമാണെന്നും പ്രവാചകന് പ്രത്യേക അവകാശം നൽകുകയാണ് ഇതിലൂടെ ചെയ്തതെന്നും വിമർശകന്മാർ പ്രചരിപ്പിക്കുന്നു.

നേരത്തെ വിശദീകരിച്ച പ്രവാചകന്റെ വിവാഹങ്ങൾ പരിശോധിച്ചാൽ പ്രവാചകന് പ്രത്യേക അവകാശങ്ങൾ നൽകുകയല്ല; മറിച്ച്, വമ്പിച്ച ബാധ്യതകൾ ഏല്പിക്കുകയാണ് ചെയ്തതെന്ന് ഏവർക്കും ബോധ്യമാകും.

You might also like

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

ഇബ്റാഹീം നബിയുടെ ശാമിലേക്കുള്ള ഹിജ്റയും തൗഹീദിന്റെ സ്ഥാപനവും

ദുനിയാവ് നിസാരമാണെന്ന് പറയുന്ന ഹദീസുകളെ എങ്ങനെ വായിക്കണം?

ഖുർആൻ പാരായണ പാരമ്പര്യത്തെ മുസ്ലിം സ്ത്രീകൾ പുനർജീവിപ്പിക്കുന്ന വിധം

നബിതിരുമേനിയുടെ നിയോഗ കാലത്ത് അറേബ്യൻ സമൂഹത്തിൽ ബഹുഭാര്യത്വം സർവസാധാരണമായിരുന്നു. ഗോത്രത്തലവന്മാർക്കും നേതാക്കൾക്കും നിരവധി ഭാര്യമാരുണ്ടായിരുന്നു. പ്രവാചക ശിഷ്യന്മാരിൽ പ്രമുഖരായ ഖൈലാനുസ്സഖഫിക്ക് പത്തും ഹാരിസ് ബ്നു ഖൈസിന് എട്ടും ഭാര്യമാരുണ്ടായിരുന്നു. അവർ ഇസ്ലാം സ്വീകരിച്ച ശേഷവും ഇതിൽ മാറ്റം വന്നിരുന്നില്ല. എന്നാൽ ഇസ്ലാം ബഹുഭാര്യത്വത്തിന് കണിശമായ നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ഭാര്യമാരുടെ എണ്ണം പരമാവധി നാലിൽ പരിമിതപ്പെടുത്തുകയും ചെയ്തു. അതോടെ നാലിൽ കൂടുതലുള്ളവരെ വിവാഹമോചനം നടത്താൻ പ്രവാചകൻ അനുയായികളോട് ആവശ്യപ്പെട്ടു. അങ്ങനെ വിവാഹമോചിതരായവരുടെ പുനർവിവാഹം കാലതാമസമോ പ്രയാസമോ ഇല്ലാതെ അനായാസം നടത്തപ്പെട്ടു. എന്നാൽ നബിതിരുമേനി തന്റെ ഭാര്യമാരിലാരെയും വിവാഹമോചനം ചെയ്തില്ല.

എന്തുകൊണ്ട്? പ്രവാചക പത്നിമാർ വിശ്വാസികളുടെ മാതാക്കളായാണ് കണക്കാക്കപ്പെടുന്നത്. അവരെ നബിതിരുമേനിയുടെ കാലശേഷവും മറ്റാർക്കും വിവാഹം ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഖുർആൻ പറയുന്നു: “”അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്തുന്നത് നിങ്ങൾക്ക് ഒരിക്കലും ഹിതകരമല്ല. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കുന്നതും അനുവദനീയമല്ല. അത് അല്ലാഹുവിങ്കൽ ഗുരുതരമായ കുറ്റമാണ്.” (33: 53)

അതിനാൽ പ്രവാചകന്റെ പത്നിമാരിൽ നാലു പേരെ മാത്രം കൂടെ നിർത്തി മറ്റുള്ളവരെ ഒഴിവാക്കുകയാണെങ്കിൽ അവർ അഞ്ചുപേരും ജീവിതകാലം മുഴുവൻ ഭർത്താവില്ലാതെ നിത്യ വിധവകളായി കഴിയേണ്ടിവരുമായിരുന്നു. മറ്റുള്ളവരുടെ ഭാര്യമാർ വിവാഹ മോചിതരായാൽ അനായാസം പുനർവിവാഹം ചെയ്യപ്പെടുമായിരുന്നു.

പ്രവാചകൻ സമൂഹത്തിൽ മറ്റാരെപ്പോലെയുമായിരുന്നില്ല. നേതാവും ഭരണാധികാരിയും സുസമ്മതനും സമാദരണീയനുമായിരുന്നതോടൊപ്പം അല്ലാഹുവിന്റെ അന്ത്യ ദൂതനും ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും ഉൽകൃഷ്ട മാതൃകയുമാണ്. അതോടൊപ്പം അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവനും.

അത്തരത്തിലുള്ള ഒരാൾ ഒമ്പത് ഭാര്യമാരിൽ നാലു പേരെ മാത്രം നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കിയാൽ വിവാഹമോചനം ചെയ്യപ്പെടുന്ന അഞ്ചുപേർ അനുഭവിക്കുന്ന ആഘാതവും മനോവ്യഥയും സങ്കടവും സങ്കൽപിക്കുക പോലും സാധ്യമല്ല. അല്ലാഹുവിന്റെ ദൂതൻ ഉപേക്ഷിച്ച സ്ത്രീയെന്ന ചീത്തപ്പേര് ഏതൊരാൾക്കും താങ്ങാവുന്നതിലുമപ്പുറമാണ്. അത്തരമൊരവസ്ഥ അവർക്ക് ഉണ്ടാവാതിരിക്കേണ്ടത് അനിവാര്യവുമാണല്ലോ. അതിനാലാണ് അവരിലാരെയും വിവാഹമോചനം ചെയ്യാതിരുന്നത്.

പിന്നീട് പ്രവാചകനും വിവാഹത്തിൽ വ്യക്തമായ നിയന്ത്രണമുണ്ടായിരുന്നു. പുതിയ വിവാഹം നടത്തുന്നത് തീർത്തും വിലക്കപ്പെട്ടിരുന്നു. എന്നല്ല; മറ്റുള്ളവർക്ക് നിലവിലുള്ള നാലു ഭാര്യമാരിൽ ആരെയെങ്കിലും അനിവാര്യമായ കാരണങ്ങളാൽ വിവാഹമോചനം ചെയ്യേണ്ടി വരികയാണെങ്കിൽ അതിനെ തുടർന്ന് പുതിയ വിവാഹം നടത്താൻ അനുവാദമുണ്ടായിരുന്നു. എന്നാൽ നബിതിരുമേനിക്ക് ഒമ്പത് പേരിൽ ആരെയെങ്കിലും ഒഴിവാക്കി മറ്റൊരാളെ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നു: “”നബിയേ, ഇതിനു ശേഷം മറ്റ് സ്ത്രീകൾ താങ്കൾക്ക് അനുവദനീയരാകുന്നതല്ല. ഇവർക്കു പകരം മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരിലെ നന്മ താങ്കളിൽ എത്ര തന്നെ കൗതുകമുണർത്തിയാലും ശരി.” (33: 52)

പ്രവാചക പത്നിമാർക്ക് പത്നീപദത്തിൽ തുടരുകയോ പിരിയുകയോ ചെയ്യാൻ അനുവാദം നൽകുകയും പ്രവാചകന്റെ വിയോഗാനന്തരം അവരെ മറ്റാരും വിവാഹം ചെയ്യരുതെന്ന കല്പന ഉണ്ടാവുകയും ചെയ്ത ശേഷമാണ് ഇൗ വിശുദ്ധ സൂക്തം അവതീർണമായത്.

പ്രവാചകന് നിലവിലുണ്ടായിരുന്ന ഭാര്യമാരെ കൂടെനിർത്താൻ അനുവാദം നൽകപ്പെട്ടിരുന്നുവെങ്കിലും അനുയായികൾക്കില്ലാത്ത നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അദ്ദേഹം വിധേയനായിരുന്നുവെന്നാണല്ലോ ഇൗ വസ്തുത വ്യക്തമാക്കുന്നത്.

ഒമ്പത് ഭാര്യമാരെ കൂടെ നിൽക്കാൻ അനുവാദം ലഭിച്ചുവെന്നത് പ്രത്യേക അവകാശമെന്നതിനേക്കാൾ വലിയ ഉത്തരവാദിത്തവും ബാധ്യതയുമായിരുന്നുവെന്നതാണ് വസ്തുത. പ്രവാചകൻ അവരെ വിവാഹം കഴിച്ചതും കൂടെ നിർത്തിയതും ആസ്വാദനാർഥമായിരുന്നില്ല; അവരുടെ സംരക്ഷണാർഥമായിരുന്നുവെന്ന് നേരത്തെ വിശദീകരിച്ചതാണല്ലോ.

Facebook Comments
Tags: marriages of the Prophet
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Tharbiyya

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

by മുഹമ്മദ് അബ്ദുർറഹീം
16/05/2022
Faith

ഇബ്റാഹീം നബിയുടെ ശാമിലേക്കുള്ള ഹിജ്റയും തൗഹീദിന്റെ സ്ഥാപനവും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
14/05/2022
Faith

ദുനിയാവ് നിസാരമാണെന്ന് പറയുന്ന ഹദീസുകളെ എങ്ങനെ വായിക്കണം?

by ഡോ. ഇൻജൂഗു ഇംബാകിസംബ്
12/05/2022
Young women recite the Quran during Ramadan at a mosque in Sarajevo, Bosnia and Herzegovina
Quran

ഖുർആൻ പാരായണ പാരമ്പര്യത്തെ മുസ്ലിം സ്ത്രീകൾ പുനർജീവിപ്പിക്കുന്ന വിധം

by മെരിഷ ഗഡ്സോ
27/04/2022
Adkar

നമസ്‌കാരത്തിലെ അദ്കാറുകള്‍ – പ്രാര്‍ഥനകള്‍

by അര്‍ശദ് കാരക്കാട്
19/04/2022

Don't miss it

History

ഫലസ്തീൻ മാൻഡേറ്റ്

30/07/2021
Views

അധ്യാപക ദിനമോ ഗുരു ഉത്സവമോ?

04/09/2014
Stories

രണ്ടു രക്തസാക്ഷികളുടെ മാതാവ്

09/06/2014
Studies

അപവാദങ്ങള്‍ പലതരം 2

02/04/2013
life1.jpg
Counselling

ഭര്‍ത്താവിന്റെ വഞ്ചന ജീവിതം തകര്‍ത്തു

24/10/2017
Youth

സ്വയം വളരാനുള്ള വഴികള്‍

05/04/2020
Islam Padanam

നീതിക്ക് സാക്ഷികളാവുക

12/09/2012
Knowledge

അറബി ഭാഷയും സാമൂഹിക നിര്‍മ്മിതിയില്‍ അതിനുള്ള പ്രാധാന്യവും

26/12/2019

Recent Post

ഗ്യാന്‍വാപി സര്‍വേ അനുവദിച്ചതിലൂടെ, അനീതിക്ക് നേരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

17/05/2022

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

17/05/2022

വായന തുറന്നുവെക്കുന്ന ജനാലകള്‍

17/05/2022

മസ്ജിദുൽ-അഖ്‌സയുടെ പ്രാധാന്യം

17/05/2022

സൈന്യത്തെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഫലസ്തീന്‍ വയോധികനെ ഇസ്രായേല്‍ വെടിവെച്ചു

17/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!