Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍-യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കിയില്‍ ഒന്നിക്കും

അങ്കാറ: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചാതിയ തുര്‍ക്കി ഉന്നത നയതന്ത്രജ്ഞന്‍ മാവ്‌ലെറ്റ് കാവുസൊഗ്ലു അറിയിച്ചു. ഇത്, ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ അധിനിവേശം നടത്തിയതിന് ശേഷം ഇരുരാഷ്ട്ര നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും.

ഈയൊരു കാല്‍വെപ്പ് സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാവുസൊഗ്ലു തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു. തെക്കന്‍ തുര്‍ക്കിയിലെ അന്റാലിയയിലെ അന്താരാഷ്ട്ര നയതന്ത്ര ഫോറത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടക്കുന്നത്.

കൂടിക്കാഴ്ചക്ക് ആതിഥേയത്വം വഹിക്കാനുള്ള തുര്‍ക്കിയുടെ താല്‍പര്യം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചതായി കാവുസൊഗ്ലു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായുള്ള ഞായറാഴ്ചയിലെ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

കരിങ്കടലില്‍ റഷ്യയുമായും യുക്രെയ്‌നുമായും സമുദ്രാതിര്‍ത്തി പങ്കിടുന്ന നാറ്റോ അംഗമായ തുര്‍ക്കി ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥ ശ്രമത്തിനുള്ള താല്‍പര്യം അറിയിച്ചിരുന്നു. തുര്‍ക്കിക്ക് റഷ്യയുമായും യുക്രെയ്‌നുമായും നല്ല ബന്ധമാണുള്ളത്. റഷ്യന്‍ അധിനിവേശം അസ്വീകാര്യമാണെന്ന് തുര്‍ക്കി വ്യക്തമാക്കുമ്പോഴും, റഷ്യക്കെതിരെയുള്ള ഉപരോധത്തെതിനെതിരാണ് തുര്‍ക്കി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles