Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം: സിറിയ കനത്ത ഭക്ഷ്യ ക്ഷാമത്തില്‍

 

ദമാസ്‌കസ്: യുദ്ധം ആരംഭിച്ചത് മുതല്‍ ആദ്യമായി സിറിയ കനത്ത ഭക്ഷ്യ ക്ഷാമത്തെ നേരിടുകയാണ്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധവുമായി മല്‍പിടുത്തം നടത്തേണ്ടി വരുകയെന്നത് പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ മുന്നിലെ പ്രധാന പ്രതിസന്ധിയാണെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. സിറിയയിലെ ഭക്ഷണ സബ്‌സിഡി വ്യവസ്ഥക്ക് വലിയ പ്രതിബദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഭരണകൂടത്തെ ക്ഷയിപ്പിക്കുകയും, ഗോതമ്പിനെ വലിയ അളവില്‍ ആശ്രയിക്കുന്ന ജനതയെ ഭയാശങ്കയിലാഴ്ത്തുന്നതുമായിരിക്കും.

രാജ്യത്ത് ഭക്ഷണ വസ്തുക്കളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഭക്ഷണം ലഭ്യമാകുന്നതില്‍ നിന്ന് ഒരുപാട് പേര്‍ പുറത്താക്കപെട്ടതിന് ധാരാളം ഉദാഹരണങ്ങളുണ്ടെന്ന് യു.എന്‍ ഭക്ഷ്യ-കര്‍ഷക വിഭാഗ പ്രതിനിധി മൈക്ക് റോബ്‌സന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തിന്റെ സമ്പത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ച് സിറിയ പത്താമത്തെ വര്‍ഷത്തിലേക്ക് നീങ്ങുകയാണ്.

Related Articles