Current Date

Search
Close this search box.
Search
Close this search box.

ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ പൊലീസ് ഉപദ്രവിച്ചതായി സിദ്ദീഖ് കാപ്പന്‍

ലഖ്‌നൗ: മാവോയിസ്റ്റുമായോ ഭീകര സംഘങ്ങളുമായോ ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ പൊലീസ് തന്നെ ഉപദ്രവിച്ചതായി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍. രണ്ടു വര്‍ഷവും നാല് മാസവും നീണ്ട ജയില്‍ വാസത്തിന് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായത്. യു.എ.പി.എ, ഇ.ഡി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണിത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്.

ജാമ്യം കിട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്. എന്നാലിത് പൂര്‍ണമായ നീതിയില്ല. ജയില്‍ മോചിതനായ ശേഷം, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ അര്‍ഥം ഞാന്‍ മനസ്സിലാക്കി -ലഖ്‌നൗ ജയിലില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് സിദ്ദീഖ് കാപ്പന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ പ്രകാരം അടുത്ത ആറാഴ്ച സിദ്ദീഖ് കാപ്പന്‍ തലസ്ഥാനത്ത് തങ്ങും.

യു.എ.പി.എ കേസില്‍ സെപ്തംബര്‍ 9ന് നേരത്തെ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ ഡിസംബര്‍ 23നാണ് അലഹാബാദ് ഹൈക്കോടതി ഈ കേസില്‍ ജാമ്യം നല്‍കിയത്. എന്നാല്‍ ജയില്‍വാസം വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു.

ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെയാണ് തേജസ് ഡല്‍ഹി യൂണിറ്റിന്റെ മാധ്യപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles