Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിക്ക് സ്ഥിരമായി കേരളത്തില്‍ തുടരാന്‍ സുപ്രിംകോടതി അനുമതി

ഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്ക് ജാമ്യകാലയളവില്‍ സ്ഥിരമായി കേരളത്തില്‍ തുടരാന്‍ സുപ്രിംകോടതി അനുമതി. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച തിങ്കളാഴ്ചയാണ് സുപ്രീം കോടതി പുതിയ ഉത്തരവിട്ടത്. നിലവിലെ ജാമ്യകാലയളവില്‍ കേരളത്തില്‍ തുടരാമെന്നും കൊല്ലം ജില്ല വിട്ടുപോകരുതെന്നും 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്നുമാണ് വ്യവസ്ഥയുള്ളത്. എന്നാല്‍, ഉന്നത ചികിത്സാവശ്യാര്‍ഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ ജില്ല വിടാനും അനുമതിയുണ്ട്.

2008ലെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയുടെ വിചാരണയും സാക്ഷിവിസ്താരവും പൂര്‍ത്തിയായതിനാലും അദ്ദേഹത്തിന്റെ മോശം ആരോഗ്യാവസ്ഥ പരിഗണിച്ചുമാണ് സുപ്രീം കോടതി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയത്. നേരത്തെ സുപ്രീംകോടതിയുടെ കടുത്ത നിബന്ധനകളോടെ ബംഗളൂരു വിട്ടുപോകരുതെന്ന ഉപാധിയോടെയായിരുന്നു മഅ്ദനിക്ക് ജാമ്യം ലഭിച്ചിരുന്നത്. കഴിഞ്ഞ 13 വര്‍ഷത്തില്‍ നാല് വര്‍ഷം അദ്ദേഹം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും പിന്നീട് 2014 ജൂലൈ മുതല്‍ ജാമ്യം ലഭിച്ച് ബംഗളൂരുവിലെ വസതിയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ രണ്ട് തവണ മാത്രമാണ് അദ്ദേഹത്തിന് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നത്.

പൂര്‍ണമായും ജാമ്യം ലഭിച്ചതിനാല്‍ മഅ്ദനിക്ക് ഇനി പൊലിസ് സുരക്ഷയോ പൊലിസിന്റെ അകമ്പടിയോ ഉണ്ടാകില്ലെന്നും സ്വതന്ത്രമായി നാട്ടില്‍ തങ്ങാമെന്നുമാണ് കോടതി ഉത്തരവിട്ടതെന്ന് അഭിഭാഷകര്‍ അറിയിച്ചു. കൊച്ചിയില്‍ ചികിത്സക്കായി യാത്ര ചെയ്യാന്‍ കൊല്ലം എസ്.പിയുടെ അനുമതി വാങ്ങണം. ജാമ്യം ലഭിച്ചതിനു പിന്നാലെ കേരളത്തിലേക്കുള്ള യാത്ര നടപടികള്‍ മഅ്ദനി ആരംഭിച്ചു. കൂടെ നിന്നവര്‍ക്കും പിന്തുണച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ അന്യായമായി 9 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അദ്ദേഹത്തെ നിരപരാധിയാണെന്ന് പറഞ്ഞത് കോടതി വെറുതെ വിടുകയായിരുന്നു.

 

മഅ്ദനിയുടെ അറസ്റ്റിന്റെ നാള്‍വഴികള്‍ :

25 വര്‍ഷത്തെ അന്യായ തടങ്കല്‍; മഅ്ദനിയുടെ അറസ്റ്റിന്റെ നാള്‍വഴികള്‍

Related Articles