Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുമായി സുരക്ഷാ ബന്ധം പുനരാരംഭിച്ച് ഇസ്രായേല്‍

അങ്കാറ: തുര്‍ക്കിയുമായി സുരക്ഷാ ബന്ധം പുനരാരംഭിച്ച് ഇസ്രായേല്‍. തുര്‍ക്കിയുമായുള്ള സുരക്ഷാ ബന്ധത്തിന്റെ പുതിയ കാലമാണിതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. പതിറ്റാണ്ടുകളായി വിച്ഛേദിക്കപ്പെട്ട ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രങ്ങള്‍. തുര്‍ക്കിയും ഇസ്രായേലും രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.

ഒരു പതിറ്റാണ്ടിലധികം, ഔദ്യോഗികമായ യാതൊരു സുരക്ഷാ ബന്ധങ്ങളുമുണ്ടായിരുന്നില്ലെന്ന് ഗാന്റ്‌സ് വ്യാഴാഴ്ച പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രതിരോധ മന്ത്രി ഹുലുസി അകാര്‍ എന്നിവരുമായി അങ്കാറയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

1949ല്‍, ഇസ്രായേലിനെ അംഗീകരിക്കുന്ന ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായി തുര്‍ക്കി മാറി. എന്നാല്‍, 2008ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം നയതന്ത്ര ബന്ധം വഷളായി. 2010ല്‍ ഇസ്രായേല്‍ തുര്‍ക്കിയുടെ മാവി മര്‍മറ കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ബന്ധം തുര്‍ക്കി ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചു. ആക്രമണത്തില്‍ പത്ത് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ ഉപരോധം ലംഘിച്ച് ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന കപ്പല്‍ ലക്ഷ്യംവെച്ചായിരുന്നു ഇസ്രായേല്‍ ആക്രമണം.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles