Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാന കരാറിന് മുന്‍കൈയെടുത്ത് ഇസ്രായേല്‍

ജറൂസലം: പൊതുശത്രുവായ ഇറാനെതിരായി രാഷ്ട്രങ്ങള്‍ തിരിയുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാന കരാര്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇസ്രായേല്‍ കാറ്റ്‌സ് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ഖലീഫയുമായി ജൂലൈയില്‍ കൂടികാഴ്ച നടത്തിയിരുന്നു. ഇതുമഖേന ലക്ഷ്യംവെക്കുന്നത് അറബ് രാഷ്ട്രങ്ങളുമായി സമധാന കരാര്‍ രൂപപ്പെടുത്തുകയാണെന്ന് കാറ്റ്‌സ് ഞായാറാഴ്ച ട്വിറ്റിറില്‍ വ്യക്തമാക്കി.

‘ഈയിടെയായി, അമേരിക്കന്‍ പിന്തുണയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാന കരാര്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കുകയാണ്’- കാറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 22 അറബ് രാഷ്ട്രങ്ങളില്‍ ഈജിപ്തും ജോര്‍ദാനുമാണ് ഇസ്രായേല്‍ അനധികൃതമായി ഫലസ്തീനിലും സിറിയയിലും അധിനിവേശം നടത്തിയതിനെ അംഗീകരിക്കുന്നത്.

Related Articles