Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബോംബാക്രമണം; ഹിസ്ബുല്ല, ഹമാസ് നേതാക്കള്‍ ചര്‍ച്ച നടത്തി

ഗസ്സ സിറ്റി: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ 11 ദിവസത്തെ ബോംബാക്രമണത്തെ കുറിച്ച് ഹിസ്ബുല്ല, ഹമാസ് നേതാക്കള്‍ ലബനാന്‍ തലസ്ഥാനമായ ബയ്‌റൂത്തില്‍ ചര്‍ച്ച നടത്തി. ഗസ്സയില്‍ അധികാരം കൈയാളുന്ന ഹമാസ് വിഭാഗത്തിന്റെ നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഞായറാഴ്ച ലബനാനിലെത്തുകയും, ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ അൗന്‍, പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബര്‍റി എന്നിവരുള്‍പ്പെടെ പല ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പുതിയ ആക്രമണത്തിന്റെ അനുഭവം മുന്നില്‍വെച്ച് എങ്ങനെ നിര്‍മാണം നടത്താമെന്ന് ഇസ്മാഈല്‍ ഹനിയ്യയും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയും ചൊവ്വാഴ്ച ചര്‍ച്ച നടത്തി. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 66 കുട്ടികള്‍ ഉള്‍പ്പെടെ 256 ഫലസ്തീനികളും, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 13 ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുല്ലയും ഹമാസും തമ്മില്‍ നിലവിലുള്ള ബന്ധത്തിന്റെ ആഴവും, പ്രധാന ഉത്തരവാദിത്തവും ഈ നിര്‍ണായക യുദ്ധത്തിലാണെന്ന് ഇരുവിഭാഗവും പറഞ്ഞതായി തുര്‍ക്കി ദേശീയ വാര്‍ത്താ ഏജന്‍സിയായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.

Related Articles