ഹേഗ്: പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവിനെ നരഹത്യ ചെയ്ത കേസിൽ യു.എന്നിനു കീഴിലെ ട്രിബ്യൂണിന്റെ വിധിയെ ഞാനും കുടുംബവും സ്വീകരിക്കുന്നതായി മുൻ ലെബനീസ് പ്രധാനമന്ത്രി സഅദ് ഹരീരി പറഞ്ഞു. തലസ്ഥാനമായ ബെയ്റൂത്തിൽ ഹിസ്ബുല്ല അംഗമായ സാലിം അയ്യാഷും മറ്റ് ഇരുപത്തിയൊന്ന് പേരും ചേർന്ന് മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ ശക്തമായ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലെബനാനിന് വേണ്ടിയുള്ള പ്രത്യേക ട്രിബ്യൂണൽ ചൊവ്വാഴ്ച കണ്ടെത്തി. ഹിസ്ബുല്ലയുടെ മൂന്ന് അംഗങ്ങൾ കുറ്റവിമുക്തരാക്കപ്പെട്ടു.
നെതർലാന്റിലെ, ഹേഗിലെ അന്താരാഷ്ട്ര കോടതി 2005 ഫെബ്രുവരി 14ലെ ആക്രമണം, ലെബനാൻ ജനതയിൽ ഭീതി ജനിപ്പിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ തീവ്രവാദപരമായ നടപടിയാണെന്ന് കണ്ടെത്തുകയായിരുന്നു.