കാബൂൾ: താലിബാൻ പോരാളികളെ ലക്ഷ്യംവെച്ച് ഭരണകൂടം നടത്തിയ ഇരട്ട വ്യോമാക്രമണത്തിൽ പതിനൊന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താൻ വടക്കുകിഴക്കൻ പ്രാദേശിക അധികൃതർ പറഞ്ഞു. ആദ്യത്തെ വ്യോമാക്രമണം താലിബാൻ സൈനികത്താവളത്തിൽ പതിച്ചുവെങ്കിലും രണ്ടാമത്തേത് അവിടെ കൂടിയ സിവിലയന്മാർ കൊല്ലപ്പെടുന്നതിന് കാരണമാവുകയായിരുന്നുവെന്ന് കുന്ദുസ് പ്രവിശ്യയെ പ്രതനിധീകരിക്കുന്ന പാർലമെന്റ് അംഗം ഫാത്തിമ അസീസ് പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. പതിനൊന്ന് പേർ കൊല്ലപ്പെടുകയും, ഖാൻബാദ് ജില്ലയിൽ നിന്ന് അഞ്ച് പേരെ കാണാനില്ലെന്നും ഫാത്തിമ അസീസ് പറഞ്ഞു.