Sunday, April 18, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ഒമ്പതര കോടിയെ കൊന്നതിൻറെ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കുമോ?

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
24/02/2021
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്. വിപ്ലവത്തിന് സയ്യിദ് മൗദൂദി നിർദ്ദേശിച്ച മാർഗ്ഗങ്ങളിൽ നിന്നും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അംഗീകരിച്ച നയപരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച സംഘടനയാണ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയും അതിൻറെ അനുബന്ധ സംഘടനകളും. അതുകൊണ്ട് തന്നെയാണ് അത് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമോ ഘടകമോ ആകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നത്. സായുധ വിപ്ലവത്തെയും നിഗൂഢ പ്രവർത്തനങ്ങളെയും നിരാകരിച്ച സയ്യിദ് മൗദൂദി നിർദ്ദേശിച്ച സമാധാനപരമായ മാർഗ്ഗം സ്വീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി.

‘ദി മുസ്ലിം’ പത്രം സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുമായി നടത്തിയ സുദീർഘമായ അഭിമുഖത്തെ സംബന്ധിച്ച് മൗദൂദി വിമർശകനായ സിയാവുദ്ദീൻ സർദാർ എഴുതുന്നു:”എന്നാൽ ഏറ്റവും പ്രധാനം സായുധ വിപ്ലവത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു.” ഒരു സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” എന്ന് മൗദൂദിയോട് ചോദിച്ചപ്പോൾ “നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.” എന്നായിരുന്നു ഒരു നിമിഷംപോലും സംശയിക്കാതെയുള്ള അദ്ദേഹത്തിൻറെ മറുപടി. “അത്തരമൊരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിന് പകരം അത്യന്തം ഹാനികരമായി ഭവിക്കും. സായുധ വിപ്ലവത്തിലൂടെ നിങ്ങൾക്ക് ഒരിസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ കഴിഞ്ഞാൽ തന്നെ ഇസ്ലാമിക രീതിയിൽ രാഷ്ട്രത്തിൻറെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം ലളിതം. സമൂഹവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഇസ്ലാം ഉന്നം വെക്കുന്ന ധാർമിക പരിവർത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ മറ്റുള്ളവരുടെ മുമ്പിലും സായുധവിപ്ലവം തുറന്നു കിടക്കുന്നുണ്ട്. അപ്പോൾ മുസ്ലിം രാജ്യങ്ങൾ വിപ്ലവങ്ങളുടെയും പ്രതി വിപ്ലവങ്ങളുടെയും ഗൂഢാലോചനകളുടെയും പ്രതി ഗൂഢാലോചനകളുടെയും ദൂഷിത വലയത്തിലകപ്പെടുകയായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ലവം നടത്തണമെങ്കിൽ ഗൂഢ സംഘങ്ങളുടെ രീതിയിൽ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങൾക്ക് സംഘടിപ്പിക്കേണ്ടി വരും. അതിന് അതിൻറേതായ ചില പെരുമാറ്റ രീതികളുണ്ട്. അത്തരം സംഘങ്ങൾ വിയോജിപ്പിനെയും ഭിന്ന വീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമർശന ശബ്ദങ്ങൾ അടിച്ചമർത്തപ്പെടും. അതിൻറെ അഭാവത്തിൽ തുറന്ന ചർച്ചകൾ തടസ്സപ്പെടും. രഹസ്യ സംഘടനകളുടെ ആന്തര യുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. ചതി, കള്ളം, വ്യാജവൽക്കരണം, രക്തച്ചൊരിച്ചിൽ, തുടങ്ങി ഇസ്ലാം അനുവദിക്കാത്ത പലതും പ്രവർത്തകർക്ക് അത് അനുവദിച്ചു കൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവിൽ വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിർത്താനും കഴിയൂ എന്നത് അതിൻറെ ഒരു സഹജ പ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമിക വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും.” മൗലാനാ തൻറെ നിലപാട് വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

You might also like

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

ഭീകരതയുടെ ആഗോളീകരണം

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

പണ്ഡിതരും സമൂഹവും

ആ വാക്കുകളിൽ എനിക്ക് മതിപ്പ് തോന്നി. മുസ്‌ലിംലോകത്ത്, എന്നല്ല മൂന്നാം ലോകത്ത് ആകെത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതിൻറെയും സംഭവിക്കാനിരിക്കുന്നതിൻറെ യും ശീർഷകങ്ങളുടെ സൂക്ഷ്മമായ വായന അതിൽ ദൃശ്യമായിരുന്നു. രാഷ്ട്രീയവും സാമൂഹികവും നൈതികവും സദാചാരപരവുമായ ബദൽ ചിന്തയിലേക്കുള്ള ആഹ്വാനം പോലെ, പുതിയൊരു വഴിത്തിരിവു പോലെ, സ്വർഗ്ഗത്തിലേക്കുള്ള പാസ്പോർട്ട് പോലെ തോന്നി അത്.”(desperately seeking paradise.page:29-31. ഉദ്ധരണം: മൗദൂദി സ്മൃതിരേഖകൾ.)

സയ്യിദ് മൗദൂദി മുന്നോട്ടുവച്ച ഈ നയസമീപനം അംഗീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി. അതിൻറെ എട്ട് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ നിന്ന് വിധ്വംസക പ്രവർത്തനത്തിന് ഒരു തെളിവും ഉദ്ധരിക്കാനില്ലാത്ത തിനാലാണല്ലോ കുഞ്ഞിക്കണ്ണൻ കാശ്മീർ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചത്. രണ്ടും ഒന്നാണെന്ന് വരുത്തിതീർക്കാൻ പറഞ്ഞ ന്യായം ആദർശവും ലക്ഷ്യവും ഒന്നാണെന്നാണ്. എങ്കിൽ കമ്മ്യൂണിസം ആദർശമായി അംഗീകരിച്ച്, സോഷ്യലിസ്റ്റ് രാഷ്ട്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകൾ, 9 കോടി 40 ലക്ഷത്തെ കൊന്നൊടുക്കിയതിൻറെ ഉത്തരവാദിത്തം സി.പി.എം. ഏറ്റെടുക്കുമോ? ഇന്ത്യയിലെ നക്സലൈറ്റുകളുടെയും മാവോവാദികളുടെയും പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തവും സി.പി.എം. ഏറ്റെടുക്കേണ്ടിവരും.

നൂറുകണക്കിന് മനുഷ്യരെ വെട്ടിയും കുത്തിയും അടിച്ചും ഇടിച്ചും കൊന്ന് വിധ്വംസനപ്രവർത്തനം നടത്തിയതിൻറെയും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതിൻറെയും ഭാരം തന്നെ സി.പി.എമ്മിന് ചുമക്കാൻ മാത്രമുണ്ടല്ലോ. അത്തരം ഒരു ഭീകര സംഘമാണ് 80 കൊല്ലത്തിനിടയിൽ ഒരാളുടെ മേലും പൂഴി പോലും വാരിയിടാത്ത ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ വിധ്വംസക പ്രവർത്തനങ്ങളാരോപിക്കുന്നത്.ഈ തൊലിക്കട്ടിയുടെ മുമ്പിൽ കണ്ടാമൃഗം പോലും തോറ്റുപോകും.

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Columns

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

by അബ്ദുസ്സമദ് അണ്ടത്തോട്
16/04/2021
Columns

ഭീകരതയുടെ ആഗോളീകരണം

by അബ്ദുസ്സമദ് അണ്ടത്തോട്
14/04/2021
Columns

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/04/2021
Columns

പണ്ഡിതരും സമൂഹവും

by അബ്ദുസ്സമദ് അണ്ടത്തോട്
07/04/2021
Columns

രാഷ്ട്രീയ തട്ടിപ്പാകുന്ന പൗരത്വ നിയമം

by അബ്ദുസ്സമദ് അണ്ടത്തോട്
05/04/2021

Don't miss it

Your Voice

വാട്ട്‌സാപ്പ് യുഗത്തിലെ പുതിയ ഉദയം

23/11/2015
sisi-mursi1.jpg
Onlive Talk

മുര്‍സിയും സീസിയും സംസാരിക്കുന്നു: ഒരു ജയില്‍ കഥ

09/06/2015
drink-smoke.jpg
Columns

എനിക്ക് രക്ഷയുണ്ടെന്നോ!

19/06/2017
drug-adic.jpg
Columns

ഭീതി വിതക്കുന്ന മദ്യവും ലഹരിയും

15/11/2018
Views

ഇന്ത്യയുടെ പുത്രി ഇന്ത്യക്കാരോട് പറയുന്നത്

10/03/2015
mateen3.jpg
Views

ഒര്‍ലാന്‍ഡോ വെടിവെപ്പ്: ആരായിരുന്നു ഉമര്‍ മതീന്‍?

13/06/2016
saddam3m.jpg
Views

സദ്ദാം; സി.ഐ.എ ഓഫീസറുടെ സാക്ഷ്യപത്രം നമുക്കാവശ്യമില്ല

10/01/2017
Views

ചിന്താ സ്വാതന്ത്ര്യം ഇസ്‌ലാമില്‍

02/06/2014

Recent Post

അല്‍ അഖ്‌സ: വാക്‌സിനെടുക്കാത്തവരുടെ പ്രവേശനം തടഞ്ഞ് ഇസ്രായേല്‍

17/04/2021

മ്യാന്മര്‍: വിമതര്‍ ഒഴികെ ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചു

17/04/2021

അഭയാര്‍ത്ഥികളുടെ പ്രവേശനം ട്രംപ് കാലത്തേത് നിലനിര്‍ത്തും: വൈറ്റ് ഹൗസ്

17/04/2021

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

17/04/2021

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

17/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!