Current Date

Search
Close this search box.
Search
Close this search box.

കമ്യുണിസ്റ്റുകള്‍ ഇങ്ങനെയൊക്കെയാണ്

നിരോധിത സംഘടനയില്‍പെട്ടു എന്നത് മനുഷ്യരെ പച്ചക്ക് പോയിന്റ് ബ്ലാങ്കില്‍ കൊല്ലാനുള്ള ന്യായീകരണമായി എഴുന്നള്ളിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ട് അരിവാള്‍ കൊടിക്കാരും ഉണ്ടെന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്.

ബി ജെ പി നേതാവ് അമിത് ഷാക്ക് പങ്കുണ്ടെന്ന് പറയപ്പെടുന്ന
ജാവേദ് ശൈഖ് (പ്രാണേഷ് കുമാര്‍)ഇശ്രത് ജഹാന്‍ (2004), സൊഹ്‌റാബുദ്ദീന്‍ ശൈഖ് കൗസര്‍ ബി (2005), ഏറ്റുമുട്ടല്‍ കൊലകള്‍ക്കും 2016ല്‍ ഭോപാല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരായിരുന്ന എട്ട് സിമി പ്രവര്‍ത്തകരെ നിരനിരയായി വെടിവെച്ചു കൊന്നു തള്ളിയ സംഭവത്തിലെ പോലിസ് ഭരണകൂട ഭീകരതകള്‍ക്കും എതിരെ പ്രതിഷേധ പ്രസ്താവനകള്‍ ഇറക്കുന്നതില്‍ മുന്നളിപ്പോരാളികളായിരുന്നു ഇവര്‍.

ദോഷം പറയരുതല്ലോ, 2007ല്‍ നന്ദിഗ്രാമില്‍ കൃഷി ഭൂമിക്ക് വേണ്ടി സമരത്തിനിറങ്ങിയ 14 ഗ്രാമീണരെ പോലിസ് വെടിവെച്ചു കൊന്നപ്പോള്‍ അവരെ ഭീകരവാദികളാക്കാന്‍ യെച്ചൂരിയുടെ പാര്‍ട്ടിക്ക് ഒരു മടിയുമുണ്ടായില്ല. ഇപ്പോള്‍ പിണറായി ഭരണത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടപ്പോഴും ന്യായീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ തോക്കിനു ഇരയായപ്പോള്‍ കണ്ണീര്‍ തൂകിയ സി പി ഐ ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. വയനാട്ടില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുന്നത് കൊണ്ടായിരിക്കും.

സംഘ് പരിവാറിന്റെ ഭാഷയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്യുണിസ്റ്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തം തന്നെ.

Related Articles