Current Date

Search
Close this search box.
Search
Close this search box.

യു.പിയിലെ “ടീച്ചർ” തൊഴിച്ചത് സ്വാമി വിവേകാനന്ദൻ്റെ മുഖത്താണ്!

എം.പി വീരേന്ദ്രകുമാർ പ്രശസ്തമായ “രാമൻ്റെ ദുഃഖം” എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:
“എല്ലാ ജീവികളെയും ആത്മാവിലും ആത്മാവിനെ എല്ലാ ജീവികളിലും കാണുന്നവർ ഒന്നിനെയും നിന്ദിക്കുന്നില്ല. എല്ലാം ഈശ്വരമയമായി കാണണമെന്നും ആരെങ്കിലും അന്യനെ വെറുക്കുന്നെങ്കിൽ ആ അന്യൻ താൻ തന്നെയാകയാൽ അയാൾ തന്നെത്തന്നെ വെറുക്കുകയാണെന്നും വേദാന്തം പഠിപ്പിക്കുന്നു. ഇങ്ങനെ എല്ലാം ഈശ്വര മയമാണെന്നും ജാതി വർണ വർഗ ഭേദാതീതമാണ് താനെന്നുമുള്ള ചിന്ത എല്ലാ വർഗീയ സ്പർധകളെയും നശിപ്പിക്കും. ഇതാണ് ഉദാത്തവും ഉത്കൃഷ്ടവുമായ ശുദ്ധ ഹിന്ദുത്വം.

ഈ വേദാന്ത മതത്തിൻ്റെ, ശുദ്ധ ഹിന്ദുത്വത്തിൻ്റെ പ്രചാരകനായിട്ടായിരുന്നു സ്വാമി വിവേകാനന്ദൻ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചത്. ജാതി കേന്ദ്രമായ “ഹിന്ദു മത”ത്തെ അദ്ദേഹം നഖശിഖാന്തം എതിർത്തിരുന്നു. ഇന്നത്തെ ഹൈന്ദവ യാഥാസ്ഥിതികത്വം സ്വപ്നം കാണുന്ന ഹിന്ദു രാഷ്ട്രം ഒരിക്കലും സ്വാമി വിവേകാനന്ദൻ അംഗീകരിച്ചിട്ടില്ല.

ഈ ശുദ്ധ ഹിന്ദുത്വത്തിൻ്റെ ഉപാസകനായിരുന്നതുകൊണ്ടാണ് ഈശ്വരൻ്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്ത്വം ഇസ് ലാം മതം പാലിക്കുന്നുണ്ടെന്ന് സ്വാമിജി തുറന്നു പറഞ്ഞത്.

വിവേകാനന്ദൻ എഴുതി: വേദാന്ത ദർശനം ഉയർത്തിപ്പിടിക്കുന്ന ഈ ഏകത്വചിന്താഗതി പ്രായോഗിക ജീവിതത്തിൽ ഒരു പരിധി വരെയെങ്കിലും പാലിക്കുന്നത് ഇസ് ലാമാണ്, ഇസ് ലാം മാത്രമാണ്. അതുകൊണ്ട് ഇന്ത്യയുടെ ഭാവിയെക്കുറിച്ച ഏക പ്രതീക്ഷ ഇസ് ലാമിൻ്റെയും ഹൈന്ദവത്വത്തിൻ്റെയും ഐക്യമാണ്. വേദാന്തത്തിൻ്റെ ബുദ്ധിയും ഇസ് ലാമിൻ്റെ ശരീരവും ”
(കാസ്റ്റ്, കൾച്ചർ ആൻറ് സോഷ്യലിസം. പേജ്: 22-23)

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles