Current Date

Search
Close this search box.
Search
Close this search box.

ജാതി ഭീകരതയുടെ കേരളീയ വർത്തമാനത്തിന് പ്രതികളുണ്ട്

വർണാശ്രമധർമം, സനാതനധർമം തുടങ്ങിയ സംസ്കൃത സംജ്ഞകൾ വൈദേശിക ആര്യന്മാരുടെ വംശീയ മേധാവിത്വത്തിൻ്റെ ഭാഷാ രൂപങ്ങൾ മാത്രമാണ്. മനുഷ്യ ചരിത്രത്തിലെ തിന്മയുടെ പ്രാഗ് രൂപമാണ് സനാതന വർണാശ്രമധർമം (ജെ. രഘു )

ഇന്നലെകളിലെ ഇരുണ്ട കേരളത്തെ അറിയാൻ താഴെ കൊടുത്തത് ശ്രദ്ധിക്കുക:

“സവർണർ കുളിക്കുമ്പോൾ കുളത്തിൻ്റെ മറുകരയിലൂടെ അവർണൻ കടന്നു പോയാൽ പോലും സവർണന് അയിത്തമാകും! തീണ്ടലും തൊടീലും വളരെ കർശനമായി ആചരിച്ചിരുന്നതിനാൽ താഴ്ന്ന ജാതിക്കാർക്ക് ഭയത്തോടു കൂടി മാത്രമേ പുറത്തിറങ്ങാൻ സാധിച്ചിരുന്നുള്ളൂ! വഴിയിൽക്കൂടി നടക്കുമ്പോൾ തമ്പ്രാക്കളുടെ ഹോ .. ഹോ.. എന്ന തീണ്ടാട്ട് കേട്ടാൽ അവർ പിന്തിരിഞ്ഞ് ഓടുകയോ മുട്ടോളം പുതയുന്ന ചെളിയിൽ ഇറങ്ങി വഴിമാറുകയോ ചെയ്യണം! വഴി മാറാൻ വൈകിയാൽ അവൻ്റെ കഴുത്തിൽ ശിരസ്സ് കാണില്ല!!  (കേരള ചരിത്രത്തിൻ്റെ ഉള്ളറകളിലേക്ക്. വേലായുധൻ പണിക്കശ്ശേരി. കറൻ്റ് ബുക്സ് )

കയ്യൂരും കരിവെള്ളൂരും രണ സ്മരണകൾ ഉണർത്തുന്ന പയ്യന്നൂരിൽ ബഹു: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനുതന്നെ എങ്ങനെ ജാതിസർപ്പത്തിൻ്റെ ദംശനമേറ്റു? എന്നത് ഒരു വലിയ ചോദ്യം!

അതേയവസരം ഡോ: അംബേദ്കർ, ശ്രീനാരായണ ഗുരു, ഇവിരാമസ്വാമി നായ്ക്കർ… എന്നിങ്ങനെ ഒട്ടേറെ വിപ്ലവ കേസരികൾ ശക്തിയുക്തം എതിർത്ത വർണവ്യവസ്ഥയെ ന്യായീകരിക്കുകയും ഒരു രാഷ്ട്രത്തെ തന്നെ അതിലെക്ക് കെട്ടി വലിക്കുകയും ചെയ്യുന്ന സംഘ് ഫാഷിസ പ്രത്യയശാസ്ത്രമാണ് ഇതിൻ്റെയൊക്കെ പിന്നിലെന്ന് ആർക്കാണറിയാത്തത്..?

അമ്പലത്തിന് അശുദ്ധി പറ്റുമെന്നു പറഞ്ഞ് പ്രശസ്ത ചിത്രകാരൻ അശാന്തൻ്റെ മൃതദേഹത്തെപ്പോലും മാറ്റിക്കിടത്തി അപമാനിച്ചതും ദലിത് സമൂഹത്തെ ഒറ്റപ്പെടുത്തിയ വടയമ്പാടി ജാതി മതിലിലും കൊടിക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കര റെയിൽസ്റ്റേഷൻ അവഗണനക്കെതിരെ സമരം നടത്തിയ വേദി അദ്ദേഹത്തിൻ്റെ ജാതി തെരഞ്ഞ് ചാണകവെള്ളം തളിച്ച് “ശുദ്ധ”മാക്കിയതിലും പ്രവർത്തിച്ചതും കട്ടായം! ഇതേ നവജാതി പുനരുത്ഥാനവാദികൾ തന്നെയായിരുന്നു! ജാതി ഭീകരതയെ താങ്ങി നിർത്തുന്ന ഇത്തരം ഫ്യൂഡൽ മാടമ്പികളെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ കേരളം വീണ്ടും ഭ്രാന്താലയമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വേണ്ടത് കോടാലിയെ കോടാലിയെന്നു വിളിക്കാനുള്ള ആർജ്ജവമാണ്!

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles