Current Date

Search
Close this search box.
Search
Close this search box.

ട്രെയിനിലെ തീ: ഷാരൂഖ് സെയ്ഫിയുടെ വേരുകൾ ഇങ്ങനെ

27.2.2011ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ആർ.എസ്.എസ്.ഭീകരത ഇന്ത്യയെ വിഴുങ്ങുേമോ? :103 കോടി ജീവിതങ്ങളെ ആർ.എസ്.എസ്.എ ങ്ങനെയാണ് തകർക്കാൻ പോകുന്നത്?” എന്ന കവർ സ്റ്റോറിക്കു കീഴെ “ഭീകരതയുടെ വൈറസ് ” എന്ന പേരിൽ ബന്ദ്രി റെയ്ന എഴുതിയ ഏഴു പേജ് സചിത്ര ലേഖനം ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രമാദമായ മുഴുവൻ സ്ഫോടനങ്ങളും നടത്തിയത് ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഹിംസാത്മക ഹിന്ദുത്വ ശക്തികളാണെന്ന സുപ്രധാന വെളിപ്പെടുത്തലായിരുന്നു പ്രസ്തുത ലേഖനത്തിൻ്റെ ഇതിവൃത്തം. അതിലെ ഏറെ പ്രസക്തമായ വരികൾ ഇങ്ങനെ:

“ഇപ്പോൾ അസീമാനന്ദയിലൂടെ 2006ലും 2008ലും ഉണ്ടായ മാലേഗാവ് സ്ഫോടനങ്ങൾ, അജ്മീർ, മക്ക മസ്ജിദ്, സംത്സോതാ എക്സ്പ്രസ്, മൊദാസാ തുടങ്ങിയ സ്ഫോടനങ്ങളുമായും അറിയപ്പെടാത്ത മറ്റേതെല്ലാമോ സ്ഫോടനങ്ങളുമായും ആർ.എസ്.എസ് ഉന്നത നേതൃത്വത്തിനുള്ള നേതൃ പരമായ പങ്ക് വെളിപ്പെട്ടതോടെ സമ്മതാർത്ഥത്തിൽ തലയാട്ടാനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി.യുടെ പാവ നേതൃത്വം” (പുറം: 11 )

സംഘ് ഫാഷിസം വംശഹത്യയുടെ പ്രത്യയശാസ്ത്രമാണ്. ബ്രാഹ്മണ്യ മൂല്യ സങ്കൽപ്പത്തിൽ പടുത്തുയർത്തപ്പെടുന്ന “ഹിന്ദു രാഷ്ട്രം” കീഴാള പക്ഷത്തിൻ്റെയും മാനവികതയുടെയും എതിർപക്ഷത്താണ് നിലയുറപ്പിക്കുന്നത്.

വംശഹത്യാ പട്ടികയിൽ ഒന്നാം സ്ഥാനം മുസ് ലിംകൾക്കായത്, ഇസ് ലാം / മുസ് ലിം കരുത്തുറ്റ പ്രത്യയശാസ്ത്രത്തിൻ്റെയും മരിച്ചാലും കീഴടങ്ങാത്ത ചെറുത്തുനിൽപ്പിൻ്റെയും പ്രതീകങ്ങളെന്ന നിലക്കാണ്.

മുസ് ലിം ഉന്മൂലനം ലക്ഷ്യമാക്കി ഗുജറാത്ത്, നെല്ലി, മീററ്റ്, ഭഗത് പൂർ, മലിയാന, ഹാശിം പുര, ഭീവണ്ടി, മുറാദാബാദ്.. തുടങ്ങി
സ്വതന്ത്രേന്ത്യയിൽ അരങ്ങേറിയ നാലായിരത്തിലധികം അതിക്രൂരമായ വംശഹത്യകൾ, നിരന്തരമായ ബോംബു സ്ഫോടനങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ, പശുക്കൊലകൾ, ജയ് ശ്രീറാം വിളിയുടെ പേരിലുള്ള ആൾകൂട്ട ക്കൊലകൾ.. തുടങ്ങിയവ നടത്തിയത് ആർ.എസ്.എസ്, ഹിന്ദുമഹാസഭ, വി.എച്ച്.പി, ബജ്റംഗ്ദൾ, അഭിനവ് ഭാരത്, സനാതൻ സൻസ്ത.. തുടങ്ങി പഴയതും പുതിയതുമായ ഒട്ടനവധി സംഘടിത സായുധ സംഘങ്ങളത്രെ. ഗുജറാത്ത് ഉൾപ്പെടെ ഇന്ത്യയിൽ പലയിടത്തും ഇവർക്ക് ബോംബ് ഫക്ടറികൾ തന്നെയുണ്ട്!

സംഘ് പരിവാർ ഒറ്റക്കും ഉന്നത പൊലീസ് / രഹസ്യാ ന്വേഷണ ഏജൻസികളുമായി ചേർന്നും ഭീകരപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. (മാലേഗാവ് സ്ഫോടനത്തിൽ സുപ്രധാന റോൾ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നുവല്ലോ! കേണൽ കൃഷ്ണകാന്ത് പുരോഹിത് ! )
തങ്ങളുടെ നശീകരണ പദ്ധതികൾക്ക് ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നു വരെ സഹായം ലഭിക്കുന്നുവെന്നർത്ഥം! ഇതാവട്ടെ കേന്ദ്ര ഭരണകൂടത്തിൻ്റെ മാത്രം സൗജന്യമല്ല. വിവിധ സംസ്ഥാനങ്ങളിൽക്കൂടി ഇതിനുള്ള സംവിധാനങ്ങളുണ്ട്!

തങ്ങളുടെ പദ്ധതികൾക്ക് ഇരകൾ വേണ്ടിടത്ത് ആവശ്യമായ മുസ് ലിം ചാവേറുകളെ കാശ് കൊടുത്ത് വാങ്ങാനും ഇവർക്ക് സാധിക്കുന്നുണ്ട്!

മീഡിയ / സോഷ്യൽ മീഡിയ രംഗങ്ങളിൽ ആട്ടിനെ പട്ടിയാക്കാനും ഫാഷിസ്റ്റു ശക്തികൾക്ക് വിപുലമായ നെറ്റ് വർക്ക് ചലിക്കുന്നുണ്ട്!

എല്ലാ ദിവസവും ത്രിശൂലവും ദണ്ഡയും വടിവാളുമെടുത്ത് കവാത്ത് നടത്തിച്ച്, ആയുധ പരിശീലനം നൽകി പ്രായഭേദമന്യേ, സ്ത്രീ-പുരുഷ ഭേദമന്യേ ഇന്ത്യയിലുടനീളം ഈ മിലിട്ടൻസിയെ ബന്ധപ്പെട്ടവർ സംരക്ഷിക്കുന്നതും തീറ്റിപ്പോറ്റുന്നതും എതിർദിശയിലെ മനുഷ്യരുടെ കഴുത്തറുക്കാൻ തന്നെയാണ്!

ഉപര്യുക്ത വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന നിരവധി ഗ്രന്ഥങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. മനീഷ സേഥിയുടെ കാഫ്ക നാട്, റാണ അയ്യൂബിൻ്റെ ഗുജറാത്ത് ഫയൽ, എസ്.എം മുശ്രിഫിൻ്റെ കർക്കരയെ കൊന്നതാര്? തുടങ്ങി ഫാഷിസത്തിൻ്റെ അദൃശ്യ ലോകം, ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും, സ്ഫോടന ഭീകരതയുടെ സംഘപരിവാർ പരമ്പര, ഇവർ ഭീകരർ! അന്വേഷണ ഏജൻസികൾ തകർത്ത ജീവിതങ്ങൾ, അഫ്സൽ ഗുരു വിധി വിചാരണ ചെയ്യപ്പെടുന്നു, ഇന്ത്യയെ തകർക്കാൻ ആർ.എസ്.എസ് പദ്ധതി..
തുടങ്ങി പലതും മലയാളത്തിൽ തന്നെയുണ്ട്.

എല്ലാ ഭീകരാക്രമണങ്ങളും ആദ്യം ചാർത്തപ്പെടുന്നത് മുസ് ലിംകളുടെ തലയിലായിരിക്കുമെന്ന് പറയേണ്ടതില്ല. അതാടെ നൂറുക്കണക്കിന് മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്യാൻ അവസരമൊരുങ്ങുന്നു!

പറഞ്ഞു വരുന്നത് ഇതാണ്:
എലത്തൂർ ട്രെയിൻ തീവെപ്പിലെ റിമോട്ട് ഷാരൂഖ് സെയ്ഫിയുടെ പിന്നിലെ സംഘ് അജണ്ടകൾ പുറം ലോകം അറിയണമെങ്കിൽ ഇനിയും ഒരു അസീമാനന്ദയോ ഹേമന്ദ് കർക്കരെയോ ഉണ്ടായിട്ടു വേണം!
അത്ര വരെ ട്രെയിനിലെ തീ കേരളീയൻ്റെ മനസ്സുകളിൽ കിടന്നു കത്തണം! ഒപ്പം നിങ്ങൾ ആ പേരിനെ.. പേരുൾക്കൊള്ളുന്ന സമുദായത്തെ സംശയിച്ചു കൊണ്ടിരിക്കണം!! അതാണ് സ്ഫോടനത്തിനു പിന്നിലെ ശക്തികൾ ലക്ഷ്യമിട്ടത്!
ഭാഗ്യമെന്നു പറയട്ടെ, സംഘ് നിഗൂഢ അജണ്ടകൾ തിരിച്ചറിയാൻ തക്ക വിവേകം കേരളീയനുണ്ട്!

പിൻകുറി:
ഷാരൂഖ് സെയ്ഫി ഡൽഹിയിൽ നിന്ന് ദീർഘദൂരം യാത്ര ചെയ്ത് ഷൊർണൂരെത്തി കൃത്യം നിർവ്വഹിച്ച് തിരിച്ചു പോയതിലെ ദുരൂഹത അവിടെ നിൽക്കട്ടെ, പോയവർഷം ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ റിയാസ് അക്തരി ബി.ജെ.പി പ്രവർത്തകനായിരുന്നു എന്ന് തെളിഞ്ഞതും ഈ വർഷത്തെ രാമനവമി ദിനത്തിൽ ആഗ്രയിൽ വർഗീയ കലാപം സൃഷ്ടിക്കാൻ പശുക്കളെ അറുത്ത് കുറ്റം മുസ് ലിം യുവാക്കളുടെ പിരടിയിൽ വെച്ചു കെട്ടിയ നാലു പേർ ഹിന്ദുമഹാസഭ പ്രവർത്തകരാണെന്നു തെളിഞ്ഞതും കൂടി ഇ തോട് ചേർത്തുവായിക്കുക.
ഒപ്പം തങ്ങൾക്ക് ബാലികേറാമലയായ കേരളം അസ്ഥിരമാണെന്ന് വരുത്തിത്തീർക്കൽ സംഘ് ഫാഷിസത്തിൻ്റെ മുഖ്യ അജണ്ടയാണെന്നതും മറക്കാതിരിക്കുക!

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles