Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Vazhivilakk

റാഇദ് സ്വലാഹ് വീണ്ടും ജനമധ്യത്തിലേക്ക്

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
14/12/2021
in Vazhivilakk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അധിനിവേശ ശക്തികളുടെ പേടി സ്വപ്നമായ റാഇദ് സ്വലാഹ് (9/5/ 43AH \ 13/12/21CE) ജയിൽ മോചിതനായി. ശൈഖുൽ അഖ്സ്വാ എന്ന് വിളിപ്പേരുള്ള അദ്ദേഹം 1996 മുതൽ ഫലസ്തീനിലെ ഇസ്ലാമിക് മൂവ്‌മെന്റിന്റെ വടക്കൻ വിഭാഗത്തിന്റെ തലവനാണ് .ഇസ്ലാമിക ശരീഅതിൽ ബിരുദം നേടിയിട്ടുള്ള അദ്ദേഹം പക്ഷേ ഇസ്രായേലിന്റെ ശത്രുതാപരമായ നയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചാണ് ശ്രദ്ധേയനായത്.

1989 നും 2001 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ ജന്മ നാടായ ഉമ്മുൽ ഫഹം കോർപ്പറേഷന്റെ മേയർ സ്ഥാനം വഹിച്ചു.
2000 ഓഗസ്റ്റിൽ അദ്ദേഹം വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷാ പദ്ധതിയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു, അൽ-അഖ്‌സ്വാ മസ്ജിദിന്റെ ഉൾവശത്തിലൂടെ നടക്കുന്ന തുരങ്ക നിർമാണത്തെ കുറിച്ച് ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് അദ്ദേഹമായിരുന്നു. ഖുദ്സിൽ നിന്നും ഹിജാസ് വരെ നീണ്ടു കിടക്കുന്ന ഒരു തുരങ്കത്തിന്റെ പദ്ധതിയാണതോടെ പൊളിഞ്ഞത്. ഇസ്രായേലിന്റെ സ്വപ്ന പദ്ധതിയായിരുന്ന ടണൽ പ്ലാനും പൊളിഞ്ഞതോടെ അദ്ദേഹം വീണ്ടും തുറങ്കലിൽ അടക്കപ്പെടുകയായിരുന്നു.

You might also like

സ്ത്രീപരുഷമാർ ഒരിടത്ത് ഒത്തുകൂടാൻ പാടുണ്ടോ?

എന്നാണാവോ പ്രവാചകന്റെ ചിരിയുടെ പ്രകാശമെത്തുക?

നൂറ്റാണ്ടുകളായി ഉത്തരമില്ലാത്ത ചോദ്യം

നാസ്തികരും ഇമാം അബൂ ഹനീഫയും

ഇസ്രായേൽ പോലീസുകാരനെ ആക്രമിച്ച് എന്നാരോപിച്ച കേസിൽ 5 മാസം തടവിലാക്കി നിരപരാധിത്വം തെളിയിച്ച് കുറ്റമുക്തനായി ശൈഖ് റാഇദിനെ അധികൃതർ മോചിപ്പിച്ച് അധികം വൈകാതെയായിരുന്നു ഈ അറസ്റ്റ് .

1981-ൽ, ഖലീൽ യൂണിവേഴ്സിറ്റിയിലെ ശരീഅ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടിയ ഉടനെ നിരോധിത സംഘടനയുമായി സഹകരിച്ചു എന്ന പേരിലാണ് ഇസ്രായേൽ അദ്ദേഹത്തെ ആദ്യമായി ജയിലിലടച്ചത്. ജയിൽ മോചിതനായ ശേഷം വീട്ടുതടങ്കലിലായി. ഈ സമയത്ത് നഗരം വിട്ടുപോകാനും വീട് വിട്ടു പുറത്ത് പോവാൻ വരെ സ്വാതന്ത്ര്യമില്ലായിരുന്നു.

വാദി ആറ: പോലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ എത്തി സാന്നിധ്യം തെളിയിക്കാനുള്ളതായിരുന്നു പോലീസ് തിട്ടൂരം.23 വയസ്സുള്ള ആ ചെറുപ്പക്കാരൻ അന്നേ ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നുവെന്നർഥം. തുടർന്നങ്ങോട്ട് ജയിലുകളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല എന്ന് പറയുന്നത് അതിശയോക്തിയാവില്ല.

2000 ഒക്ടോബറിൽ നടന്ന കലാപത്തിൽ അദ്ദേഹം വധശ്രമത്തിന് ഇരയായി.ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റത് തലയിലായിരുന്നു. 2002-ൽ ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം ശൈഖ് റാഇദ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. 2003-ൽ ഹമാസിന് വേണ്ടി കള്ളപ്പണം സ്വീകരിച്ചു എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് 2005 ലാണ് മോചിപ്പിക്കുകന്നത്.

2009-ൽ അദ്ദേഹത്തിന് ജറുസലേമിലേക്കുള്ള പ്രവേശനം നിഷേധിച്ചു. തുടർന്ന് 2010-ൽ ഇസ്രായേൽ കോടതി അദ്ദേഹത്തെ ഒമ്പത് മാസത്തേക്ക് തടവിലിടാനുള്ള തീരുമാനം പുറപ്പെടുവിച്ചു. 2010-ൽ, തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഒരു ഇസ്രായേലി പോലീസുകാരനെ തുപ്പി എന്ന് വകുപ്പിന്റെ കീഴിൽ അഞ്ച് മാസം ജയിലിൽ കിടന്നു.

2010 മെയ് 31 ന്, ഗസ്സ മുനമ്പിലെ ഉപരോധം നീക്കാൻ ലക്ഷ്യമിട്ടുള്ള ഫ്രീഡം പരേഡിൽ പങ്കെടുത്തതിന്റെ പേരിൽ ഇസ്രായേൽ യുദ്ധക്കപ്പലുകളിൽ കടൽക്കൊള്ളയ്ക്ക് പദ്ധതിയിട്ടു എന്ന പേരിൽ നടന്ന സംഘർഷത്തിൽ 16 ലധികം പ്രവർത്തകർ രക്തസാക്ഷികളാവുകയും 38 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റുള്ളവരോടൊപ്പം 2010 ജൂൺ 1-ന് ഉഗ്ദൂദ് തുറമുഖത്ത് വെച്ച് പരേഡിൽ പങ്കെടുത്തവരെയെല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ ഒരാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.

2011ൽ, ഉംറ നിർവഹിച്ച് മടങ്ങുമ്പോൾ, ഭാര്യയെ നഗ്നയാക്കി ദേഹപരിശോധന നടത്താൻ അനുമതി നല്കാത്തതിനായിരുന്നു അടുത്ത ജയിൽ ശിക്ഷ.അതേ വർഷം, ബ്രിട്ടനിൽ പ്രാസ്ഥാനിക യാത്രക്കിടെ ബ്രിട്ടനിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ 2012 ഏപ്രിൽ 16-ന് ജന്മനാടായ ഉമ്മുൽ-ഫഹ്മിൽ എത്തിയപ്പോൾ വീണ്ടും ജറുസലേമിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറങ്ങി.

2016 മെയ് 8-ന്, അക്രമത്തിന് പ്രേരണ നല്കി എന്ന പേരിൽ 9 മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കാനായി വീണ്ടും . 2017 ജനുവരി 17-ന്, 6 മാസത്തേക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവോടെ അദ്ദേഹം മോചിതനായി. അന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ഉമ്മുൽ-ഫഹ്മിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു വലിയ ആഘോഷ സമാനമായ പരിപാടിയാണ് നാട്ടുകാർ നടത്തിയത്. 2019 നവംബർ 24-ന്, ഹൈഫയിലെ ഇസ്രായേൽ മജിസ്‌ട്രേറ്റ് കോടതി, “ഭീകരവാദത്തിന് പ്രേരണ”, “നിരോധിത സംഘടനയെ പിന്തുണയ്‌ക്കൽ” എന്നീ കുറ്റങ്ങൾ ചുമത്തി വീണ്ടും തടവ് വിധിച്ചെങ്കിലും 2020 ഫെബ്രുവരി 10-നാണ് 28 മാസത്തെ തടവ് വിധി വന്നത്. ഇത് പ്രകാരം 2020 ഓഗസ്റ്റ് 16 ന് നടന്ന അറസ്റ്റാണ് ഇതോടെ അവസാനിച്ചത്.

1965 കാലത്ത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതലേ മുസ്ലീം ബ്രദർഹുഡിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹത്തെയാണ് സഊദി അറേബ്യ 2013 ജനുവരി 28-ന്, ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസൽ അവാർഡിന് നാമനിർദ്ദേശം ചെയ്യുന്നത്. അധ്യാപകനാവുക എന്ന ആഗ്രഹം പല ബാഹ്യ ഇടപെടലുകൾ കൊണ്ട് പാതിവഴിയിൽ ഉപേക്ഷിച്ചു സ്വിറാത്വ് മാഗസിന്റെ എഡിറ്ററും വാണിജ്യത്തിലും സ്വയം സംരംഭകത്വത്തിലുമായി കുടുംബം പുലർത്താനുള്ള വരുമാനം കണ്ടെത്തുകയായിരുന്നു. ഭാര്യയും 8 മക്കളും 6 സഹോദരന്മാരുമടങ്ങുന്ന കൂട്ടു കുടുംബമായിട്ടു പോലും അവാർഡ് ലഭിച്ച തുക ഫലസ്തീന്റെ വിമോചനത്തിന് വേണ്ടിയാണദ്ദേഹം ചെലവാക്കിയത്. 2000-ൽ ഇന്റർനാഷണൽ ഇസ്ലാമിക് കൗൺസിൽ ഫോർ ദഅ്വാ ആൻഡ് റിലീഫിൽ അംഗമായി. 2005 മുതൽ, പ്രിസണേഴ്സ് ഓഫ് ഫ്രീഡം കമ്മിറ്റിയുടെ തലവനായിരുന്നു. 2015 ൽ നിരോധിക്കപ്പെട്ടതാണെങ്കിലും ഹമാസിന്റെ നേതൃനിരയിലദ്ദേഹമിന്നുമുണ്ട്.

റഫറൻസ് :
1- ആഗോള പണ്ഡിത വേദിയുടെ പത്ര പ്രസ്താവന
2 – വിക്കിപ്പീഡിയ
3 – അൽ ജസീറ
Facebook Comments
Tags: Hamasisraelpalastine
അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Posts

Vazhivilakk

സ്ത്രീപരുഷമാർ ഒരിടത്ത് ഒത്തുകൂടാൻ പാടുണ്ടോ?

by ഇല്‍യാസ് മൗലവി
15/05/2022
Vazhivilakk

എന്നാണാവോ പ്രവാചകന്റെ ചിരിയുടെ പ്രകാശമെത്തുക?

by പ്രസന്നന്‍ കെ.പി
12/05/2022
Vazhivilakk

നൂറ്റാണ്ടുകളായി ഉത്തരമില്ലാത്ത ചോദ്യം

by ശൈഖ് മുഹമ്മദ് കാരകുന്ന്
09/05/2022
Vazhivilakk

നാസ്തികരും ഇമാം അബൂ ഹനീഫയും

by ശൈഖ് മുഹമ്മദ് കാരകുന്ന്
07/05/2022
Vazhivilakk

ഖുർആനും ആധുനിക ശാസ്ത്രവും

by ജമാല്‍ കടന്നപ്പള്ളി
30/04/2022

Don't miss it

Studies

കൊലയറകളും ചോരപ്പാടങ്ങളും

01/08/2020
Politics

സീസിയുടെ ഈജിപ്തിൽ പുസ്തക വായന ഒരു കുറ്റകൃത്യമാണ്

12/09/2021

സഞ്ചാരസാഹിത്യം: വളര്‍ച്ചയും ഉല്‍ഭവവും

23/05/2012
modi2.jpg
Onlive Talk

എന്തുകൊണ്ട് ഞാന്‍ മോദി വിരോധിയായി?

12/02/2015
Studies

ഉമ്മത്താണ് അടിസ്ഥാനം

17/12/2020
hajj7.jpg
Your Voice

ഹജ്ജ് നിര്‍വഹിക്കാന്‍ സകാത്ത് നല്‍കാമോ?

18/08/2017
human-sheild.jpg
Onlive Talk

മനുഷ്യകവചത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിയമം ഇല്ലേ?

23/05/2017
Civilization

ഒരു മാറ്റത്തിനു നാം തയ്യാറാകണം

16/04/2013

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!