Current Date

Search
Close this search box.
Search
Close this search box.

പാന്‍ഡോറ പേപ്പര്‍: പട്ടികയിലുള്ള പശ്ചിമേഷ്യയിലെ പ്രമുഖര്‍ ?

ലോകനേതാക്കളുടെയും വിവിധ സെലിബ്രിറ്റികളുടെയും അനധികൃത സ്വത്ത് സമ്പാദ്യങ്ങളുടെ വിശദാംശങ്ങളടങ്ങിയ 11.9 ദശലക്ഷത്തിലധികം വരുന്ന രഹസ്യ ഫയലുകളാണ് കഴിഞ്ഞ ദിവസം പാന്‍ഡോറ പേപ്പേഴ്‌സ് പുറത്തുവിട്ടത്. കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും (CCIJ) വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ പശ്ചിമേഷ്യയിലെ ഒരു കൂട്ടം ഭരണാധികാരികളുടെ പേരുവിവരങ്ങളുമുണ്ട്.

സമ്പന്നരും ശക്തരുമായ വ്യക്തികള്‍ തങ്ങളുടെ സ്വത്തുക്കള്‍ മറച്ചുവെക്കുന്നതിനായി രഹസ്യ അധികാരപരിധി ഉപയോഗിച്ച് എങ്ങനെ കമ്പനികളെ സ്ഥാപിക്കുന്നും എന്നാണ് പാന്‍ഡോര പേപ്പര്‍ ഇതിലൂടെ വെളിപ്പെടുത്തുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ നികുതിചോര്‍ച്ചയാണ് ഇതിലൂടെ ഉണ്ടാകുന്നത്. കുറ്റകൃത്യം, അഴിമതി, തെറ്റ് എന്നിവക്ക് ഇടയാക്കുന്ന വ്യവസായ ഇടപാടുകള്‍ മറച്ചുവെക്കുന്നത് അന്താരാഷ്ട്ര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ് (BVI) പനാമ എന്നിവിടങ്ങളില്‍ കമ്പനികള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും സാധാരണയായി നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് രഹസ്യ സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കുള്ള ഒരു സാധാരണ ഉപകരണമായാണ് ഇവയെ ഉപയോഗിക്കാറുള്ളത്. ജോര്‍ദാന്‍ രാജാവ്, ഖത്തര്‍ അമീര്‍, ലെബനാന്‍ പ്രധാമന്ത്രി തുടങ്ങി പശ്ചിമേഷ്യയിലെ പ്രമുഖ നേതാക്കള്‍ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പട്ടികയില്‍പ്പെട്ട പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൂടെ കണ്ണോടിക്കുകയാണ് മിഡില്‍ ഈസ്റ്റ് ഐ.

ലെബനാന്‍

മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനാന്‍ കടന്നുപോകുന്നത്. ലെബനാനിലെ വരേണ്യവര്‍ഗം നികുതി വെട്ടിപ്പ് നേരത്തെ തന്നെ നന്നായി ഉപയോഗിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് സഹ രാജ്യക്കാര്‍ക്ക് അവരുടെ ബാങ്ക് സമ്പാദ്യമോ അടിസ്ഥാന സേവനങ്ങളോ പരിശോധിക്കാന്‍ കഴിയില്ല.

മൊണാകോയില്‍ 10 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള പ്രോപര്‍ട്ടി വാങ്ങിയ കമ്പനിയുടെ ഉടമസ്ഥനാണ് ലെബനാന്‍ പ്രധാനമന്ത്രി നജീബ് മീഖാതി.

മധ്യ ലണ്ടനില്‍ ഓഫീസുകള്‍ വാങ്ങിയ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ (BVI) ആസ്ഥാനമായുള്ള രണ്ട് കമ്പനികളുമായി മീഖാതിയുടെ എം1 ഗ്രൂപ്പ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എളുപ്പമായ ബിസിനസ് പ്രക്രിയ കാരണമാണ് ലെബനാനികള്‍ ഈ കമ്പനിയുമായി ബന്ധപ്പെടുന്നതെന്നും നികുതി വെട്ടിക്കാനല്ലെന്നും പ്രധാനമന്ത്രിയുടെ മകന്‍ പറഞ്ഞു.

മീഖാതിയുടെ മുന്‍ഗാമിയായ ഹസന്‍ ദിയാബും പാന്‍ഡോറ പട്ടികയിലുണ്ട്. മുന്‍ മന്ത്രി മര്‍വാന്‍ ഖൈറുദ്ദീന്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റിയാദ് സലാമി എന്നിവരും പട്ടികയിലുണ്ട്.

ഖത്തര്‍

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍താനിയും പട്ടികയിലുണ്ട്. ഇരുവര്‍ക്കുമായി നൂറുകണക്കിന് ദശലക്ഷം ഡോളര്‍ മൂല്യമുള്ള അക്കൗണ്ടുകളുണ്ട്. ബ്രിട്ടീഷ് ഐലന്റില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികളുമായി തമീം ബിന്‍ ഹമദിന് ബന്ധമുണ്ട്. യു.കെയിലെ റിയല്‍ എസ്റ്റേറ്റുമായി ബന്ധമുള്ള കമ്പനിയാണിത്. അമീറിന്റെ മാതാവ് മൂസ ബിന്‍ത് നാസര്‍ 2013ല്‍ ഇവിടെ മൂന്ന് പ്രോപര്‍ട്ടികള്‍ വാങ്ങിയിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും ചിലവേറിയ ഇടങ്ങളാണിത്.

ദോഹയുടെ പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ തലവനായും പ്രവര്‍ത്തിച്ചിരുന്ന ഹമദ് ബിന്‍ ജാസിം ബഹമാസ്, പനാമ, കേമാന്‍ ദ്വീപുകള്‍ തുടങ്ങിയ കുറഞ്ഞ നിരക്കില്‍ നികുതി ഈടാക്കുന്ന കേന്ദ്രങ്ങളില്‍ കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്.

യു.എ.ഇ

2006 മുതല്‍ ദുബൈ ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പേരുവിവരങ്ങളും പാന്‍ഡോറ പേപ്പറില്‍ ഉണ്ട്. കുറഞ്ഞ നികുതിയുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓഫ്ഷോര്‍ സ്ഥാപനങ്ങളിലൂടെ യൂറോപ്പിലുടനീളമുള്ള ധാരാളം ഉയര്‍ന്ന നിലവാരമുള്ള ആഡംബര സ്വത്തുക്കള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ബിസിനസ്സ് നടത്തുന്നതിനായി ശൈഖ് മുഹമ്മദ് ബ്രിട്ടീഷ് ദ്വീപുകളിലും ബഹാമസിലും മൂന്ന് കമ്പനികളെ രഹസ്യമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് എമിറാത്തി കമ്പനിയായ ആക്‌സിയോം ലിമിറ്റഡാണ്, ഭാഗികമായി ദുബായ് ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനികുടെ പ്രധാന പ്രധാന ഓഹരി ഉടമ ഷെയ്ഖ് മുഹമ്മദ് ആണ്. എമിറാത്തി സൈബര്‍ ടെക്‌നോളജി ബിസിനസുകാരനായ ഫൈസല്‍ അല്‍ ബന്നയും ആക്‌സിയോമിലെ ഒരു ഷെയര്‍ഹോള്‍ഡര്‍ ആണ്.

മൊറോകോ

മൊറോക്കോയുമായി ബന്ധമുള്ള നിരവധി പ്രമുഖ വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. മുഹമ്മദ് ആറാമന്‍ രാജാവിന്റെ സഹോദരിയും കുപ്രസിദ്ധ ഫ്രഞ്ച് രാഷ്ട്രീയക്കാരനുമായ ഡാമിനിക് സ്‌ട്രോസും പട്ടികയിലുണ്ട്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ ഒരു കമ്പനിയുടെ ഉടമയ മൊറോകോ പ്രിന്‍സസ് ലല്ല ഹസ്‌നയാണ്. മൊറോക്കന്‍ രാജകുടുംബത്തിന്റെ പട്ടികയിലുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് യു.കെയില്‍ 11 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വീട് വാങ്ങാന്‍ ഷെല്‍ കമ്പനി ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജോര്‍ദാന്‍

2003 നും 2017 നും ഇടയില്‍, അബ്ദുള്ള രണ്ടാമന്‍ രാജാവ് ഒരു അന്താരാഷ്ട്ര ആഡംബര സ്വത്ത് സാമ്രാജ്യം ശേഖരിച്ചു. ഇതില്‍ 14 വീടുകള്‍ യു.എസ്, യു.കെ, കാലിഫോര്‍ണിയ, മധ്യ ലണ്ടന്‍ എന്നിവിടങ്ങളിലാണ്. ഇവയെല്ലാം വളരെ രഹസ്യമായാണ് സ്വന്തമാക്കിയത്. രാജാവിന്റെ ഉടമസ്ഥാവകാശം മറച്ചുവെക്കാന്‍ British Virgin Islansdല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓഫ്ഷോര്‍ കമ്പനികളെ ഉപയോഗിച്ചത്.
2011 ലെ അറബ് പ്രക്ഷോഭത്തെ തുടര്‍ന്നാണ് മിക്ക വീടുകളും വാങ്ങിയത്.

ബഹ്‌റൈന്‍

ബഹ്‌റൈന്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍സയാനി, റോമന്‍സ്റ്റോണ്‍ എന്ന ബി.വി.ഐ കമ്പനിയുടെ ഓഹരികള്‍ നിയന്ത്രിക്കുന്നുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറിക്കും പങ്കുള്ള കമ്പനി മുഖേന ലണ്ടനില്‍ ഒരു ആഡംബര സെന്‍ട്രല്‍ ടൗണ്‍ഹൗസ് വാങ്ങിയിട്ടുണ്ട്.

6.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കെട്ടിടം നേരിട്ട് വാങ്ങുന്നതിനുപകരം വസ്തുവിന്റെ ഉടമസ്ഥാവകാശം കമ്പനി സ്വന്തമാക്കി.
ഇതിലൂടെ 312,000 പൗണ്ട് ബ്ലെയറുകള്‍ വസ്തുനികുതിയില്‍ ലാഭിച്ചു. ബ്ലെയറിന്റെ ഉടമസ്ഥതയിലുള്ള വസ്തു ഉള്‍പ്പെടെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അല്‍സയാനി 60 മില്യണ്‍ പൗണ്ടിലധികം വാണിജ്യ സ്വത്ത് വാങ്ങാന്‍ ചെലവഴിച്ചു.

അതേസമയം, ചെറി ബ്ലെയര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവരുടെ ബ്രിട്ടീഷ് കമ്പനിയില്‍ നിന്ന് കെട്ടിടം വില്‍ക്കാന്‍ അല്‍സയാനിയുമായുള്ള ഇടപാട് അറിയില്ലെന്നും അവര്‍ ‘ഗാര്‍ഡിയനോട്’ പറഞ്ഞു.

അവലംബം: middleeasteye.net

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles