Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇറാന്‍ വിട്ടയച്ചത് 70,000 തടവുകാരെ

തെഹ്‌റാന്‍: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യങ്ങളിലൊന്നായ ഇറാനില്‍ 70,000 തടവുപുള്ളികളെ താല്‍ക്കാലികമായി വിട്ടയച്ചു. രോഗം തടവുപുള്ളികള്‍ക്കിടയില്‍ വ്യാപിക്കാതിരിക്കാനാണ് താല്‍ക്കാലിക നടപടിയെന്ന് ഇറാനിയന്‍ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്‌സി പറഞ്ഞു.

സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാത്തിടത്തോളം ജയിലുകളിലെ മോചനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിട്ടയച്ചവരെ വീണ്ടും ജയിലിലേക്ക് പ്രവേശിപ്പിക്കുന്നത് എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. തിങ്കളാഴ്ച 595 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ 7167 പേര്‍ക്ക് കോവിഡ് ബാധിച്ചു. 237 പേരാണ് ഇവിടെ മരിച്ചത്.

Related Articles