Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം ചെറുപ്പക്കാരെ വധിക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക: സോളിഡാരിറ്റി

പാലക്കാട്: വാളയാര്‍ കനാല്‍ പിരിവില്‍ താമസിക്കുന്ന നാല് മുസ്ലിം ചെറുപ്പക്കാരെയും കുടുംബത്തേയും വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസ് ക്രിമിനലുകളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധയമാക്കണമെന്ന് സോളിഡാരിറ്റി പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യുവാക്കളെയും കുടുംബത്തേയും, വംശീയ അധിക്ഷേപം നടത്തി ആര്‍.എസ്.എസ് ഗുണ്ടകള്‍ വധിക്കാന്‍ ശ്രമിച്ചത് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്.

ആക്രമണത്തിന് വിധേയമായ ചെറുപ്പക്കാരെയും, കുടുംബത്തേയും സ്ഥിരമായി ആര്‍ എസ് എസുകാര്‍ മതത്തിന്റെ പേര് പറഞ്ഞ് വംശീയ അധിക്ഷേപം നടത്താറുണ്ട്. ഇന്നലെ രാത്രി വീടിന്റെ വാതില്‍ ബലമായി ചവിട്ടി തുറന്നാണ് വധശ്രമം നടത്തിയത്. ഇത് വളരെ വലിയ ആസൂത്രണത്തിന്റെ ഭാഗമാണ്. വീട്ടില്‍ ഉണ്ടായിരുന്ന യുവാക്കളേയും, സ്ത്രീയേയും അതിക്രൂരമായി മര്‍ദ്ദിച്ചു. കുടുംബത്തിന് അവിടെ താമസിക്കാല്‍ സാധിക്കാത്ത അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. പൊലീസിനെ വിവരം അറിയിച്ചെങ്കിലും നിസ്സംഗമായ നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും സോളിഡാരിറ്റി സെക്രട്ടറിയേറ്റ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ വംശീയ അജണ്ടകള്‍ക്ക് എതിരെയും, നാല് ചെറുപ്പക്കാരെ ആക്രമിച്ചതിനെതിരെയും ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി, സെക്രട്ടറിമാരായ ശാക്കിര്‍ അഹ്മദ്, നൗഷാദ് ഇബ്രാഹീം, സക്കീര്‍ പുതുപ്പള്ളി തെരുവ്, ഹസനുല്‍ ബന്ന, റിയാസ് മേലേടത്ത് എന്നിവര്‍ സംസാരിച്ചു.

Related Articles