Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവള സ്‌ഫോടനം; തിരിച്ചടിച്ച് യു.എസ്

കാബൂള്‍: കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താളത്തിന് സമീപമുണ്ടായ സ്‌ഫോടനം ആസൂത്രണം ചെയ്തയാള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐ.എസ്.ഐ.എല്‍ അനുബന്ധ വിഭാഗത്തില്‍പെട്ടയാളെയാണ് ലക്ഷ്യംവെച്ചത്. 13 യു.എസ് സൈന്യം ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തിന് തിരിച്ചടി നല്‍കുമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ലക്ഷ്യംവെച്ചിരുന്നയാളെ കൊലചെയ്തുവെന്നാണ് പ്രാഥമിക സൂചന. സിവിലിയന്മാര്‍ക്ക് അപായമുണ്ടായതായി ഞങ്ങള്‍ക്ക് അറിയില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമ്മാന്‍ഡിന്റെ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയലൂടെ അറിയിച്ചു.

കാറില്‍ തന്റെ സൂഹൃത്തുമായി അയാള്‍ ചെയ്തുകൊണ്ടിരിക്കെ മിഡില്‍ ഈസ്റ്റിലെ അജ്ഞാതമായ താവളത്തില്‍ നിന്ന് ഡ്രോണ്‍ ഉയരുകയും, ലക്ഷ്യത്തില്‍ പതിക്കുകയും ചെയ്തതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേരും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എല്ലിന്റെ അഫ്ഗാന്‍ ശാഖയായ ഐ.എസ്.കെ.പി (Islamic State in Khorasan Province) ഏറ്റെടുത്തിരുന്നു.

Related Articles