ബാഗ്ദാദ്: കഴിഞ്ഞ ദിവസം ഇറാഖിലെ യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി യു.എസ്. 750 സൈനികരെയാണ് യു.എസ് കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ വിന്യസിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കക്കെതിരം രൂക്ഷമായ മുദ്രാവാക്യം വിളിയും പ്രതിഷേധവുമാണ് ബാഗ്ദാദില്‍ നടന്നത്.
കഴിഞ്ഞ ദിവസമാണ് ഇറാഖിലെ യു.എസ് എംബസിക്കു മുന്നില്‍ നൂറുകണക്കിന് പേരുടെ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. പ്രക്ഷോഭകര്‍ എംബസിക്കു നേരെ കല്ലേറ് നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം യു.എസ് ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള ഷിയ സായുധ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമമെന്നായിരുന്നു യു.എസ് അറിയിച്ചത്. ഇതില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിനു പിന്നാലെയാണ് ജനം ഒന്നടങ്കം എംബസിയിലേക്ക് പ്രതിഷേധ റാലി നടത്തിയത്. തുടര്‍ന്ന് കല്ലുകളും കുപ്പികളും എംബസിയിലേക്ക് വലിച്ചെറിയുകയും സി.സി.ടി.വി അടിച്ചു തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ചയായിരുന്നു ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള ഖാതിബ് ഹിസ്ബുള്ളക്കുനേരെ യു.എസ് വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച ഇറാഖ് മിലിട്ടറി ബേസിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ ഒരു യു.എസ് കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു യു.എസിന്റെ ആക്രമണം.