തെഹ്റാൻ: തലസ്ഥാനമായ തെഹ്റാനിലും അഹ്‌വാസ് പട്ടണത്തിലുമായി ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും, പത്തൊമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും അവസാനമായി നടന്ന ഈ രണ്ട് സ്ഫോടനങ്ങളിലൊന്ന് പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിലാണ്. അഹ്‌വാസ് പട്ടണത്തിനടുത്ത് നടന്ന ശക്തമായ സ്ഫോടനത്തിൽ ആറ് പേർ മരിക്കുകയും, ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വെബ്സൈറ്റായ ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു.
ഒരു വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. കാരണം ഇപ്പോഴും വ്യക്തമല്ലെന്നും ഇറാൻ അടിയന്തര സർവീസ് വക്താവ് മുജ്തബ ഖാലിദി പറഞ്ഞു.