Current Date

Search
Close this search box.
Search
Close this search box.

രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേല്‍ കുടിയേറ്റക്കാര്‍

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മഹമൂദ് അബു സാന്‍ (18) ഖുസൈ മതാന്‍ (19) എന്നിവരാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ദിവസേന പുലര്‍ച്ചെ നടക്കുന്ന റെയ്ഡുകളിലൊന്നിലാണ് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ കൗമാരക്കാരനെ വെടിവച്ചു കൊന്നത്. സായുധരായ കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്ക് ഗ്രാമത്തിലേക്ക് ഇരച്ചുകയറുകയും അവിടെ ഫലസ്തീനികളുമായി ഏറ്റുമുട്ടുകയും രണ്ടാമത്തെ കൗമാരക്കാരനെ വെടിവച്ചു കൊല്ലുകയുമായിരുന്നു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, ഇസ്രായേല്‍ സൈനികര്‍ മറ്റൊരു ഫലസ്തീനിയായ 18കാരനായ മഹമ്മൂദ് അബു സാനെ വെടിവെച്ച് കൊന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തുല്‍ക്കറെമിലെ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ സൈനികര്‍ തലയ്ക്ക് വെടിവെക്കുകയായിരുന്നു.
ഒരു ഇസ്രായേല്‍ സൈനികന്‍ സൈനിക വാഹനങ്ങത്തില്‍ നിന്ന് ഇറങ്ങി അബു സാന്റെ തലയിലേക്ക് വെടിവെച്ചതായി പ്രാദേശിക ദൃക്സാക്ഷികള്‍ പറഞ്ഞതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു അബൂസാന്‍ ഹൈസ്‌കൂള്‍ ബിരുദം നേടിയത്. അബു സാനെ തുല്‍ക്കറെമിലെ താബെറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

 

Related Articles