Current Date

Search
Close this search box.
Search
Close this search box.

യു.കെയുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടുമെന്ന് തുര്‍ക്കി

അങ്കാറ: യു.കെയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ചൊവ്വാഴ്ച ഒപ്പുവെക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ ഔദ്യോഗികമായി പുറത്തുപോകുമ്പോള്‍ കരാര്‍ പൂര്‍ത്തിയാകുന്നതാണ്. നിലവിലെ വ്യാപാര നിബന്ധന ആവര്‍ത്തിക്കുന്ന കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന് യു.കെ വാണിജ്യ മന്ത്രി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കഴിഞ്ഞയാഴ്ച യുറോപ്യന്‍ യൂണിയനുമായി പുതിയ വ്യാപാര കരാര്‍ ഉണ്ടാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ കരാറാണിത്.

തുര്‍ക്കിയും യു.കെയും 18.6 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറാണ് 2019ല്‍ ഉണ്ടാക്കിയത്. ജപ്പാന്‍, കാനഡ, സ്വിറ്റ്‌സര്‍ലാന്റ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകള്‍ക്ക് ശേഷം വാണിജ്യ മന്ത്രാലയം ഏര്‍പ്പെടുന്ന അഞ്ചാമത്തെ വലിയ വ്യാപാര കരാറാണിതെന്ന് യു.കെ വ്യക്തമാക്കി. ജനുവരി ഒന്നിന് ബ്രക്‌സിറ്റില്‍ തുടരാനുള്ള കാലപരിധി അവസാനിക്കുമ്പോള്‍, യു.കെ 62 രാഷ്ട്രങ്ങളുമായാണ് വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നത്.

Related Articles