Current Date

Search
Close this search box.
Search
Close this search box.

ഋശികേഷില്‍ ദര്‍ഗകള്‍ ജയ് ശ്രീറാം വിളിച്ച് ഹിന്ദുത്വ സംഘം തകര്‍ത്തു

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഋശികേഷില്‍ മൂന്ന് മുസ്ലിം ദര്‍ഗകള്‍ക്കു നേരെ ജയ് ശ്രീറാം വിളികളോടെ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഋശികേഷിലെ അമിത് ഗ്രാമത്തിലാണ് ദേവ് ഭൂമി രക്ഷ അഭിയാന്റെ നേതൃത്വത്തില്‍ ആക്രമണമഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച് ദര്‍ഗകളുടെ കല്ലുകള്‍ തല്ലിത്തകര്‍ക്കുന്നത് വീഡിയോവുല്‍ കാണാം. ഒരു ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത ദര്‍ഗകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും മറ്റൊരു വീഡിയോയില്‍ കാണാം.

‘ഇത് മസാര്‍ (മഖ്ബറ) ഭൂമിയല്ല ദേവഭൂമിയാണെന്നും സംസ്ഥാനത്തുള്ള എല്ലാ ഇത്തരം നിയമവിരുദ്ധമായ മസാറുകള്‍ തകര്‍ക്കുമെന്ന് ഒരു പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം. ‘മസാറുകള്‍ നിര്‍മ്മിച്ച ഭൂമി മലനിരകളില്‍ നിന്നുള്ള രണ്ട് ഹിന്ദുക്കളുടെതാണ്. അവ പൊളിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഞങ്ങള്‍ അത് ചെയ്തത്’ ദേവഭൂമി രക്ഷാ അഭിയാന്‍ പ്രസിഡന്റ് സ്വാമി ദര്‍ശന്‍ ഭാരതി പറഞ്ഞു.

‘ഋഷികേശിലെ ഗുമനിവാല, ശ്യാംപൂര്‍ പ്രദേശങ്ങളില്‍ ഇത്തരം 25-30 മസാറുകള്‍ ഉണ്ട്. അവിടെയും ഞങ്ങള്‍ പൊളിക്കും. ദേവഭൂമിയില്‍ മസാറുകള്‍ പണിയുന്നത് നമ്മുടെ മതത്തിനെതിരായ ആക്രമണമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതരായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 505 വകുപ്പ് പ്രകാരമം കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Articles