Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ഥിനിയുടെ ഹിജാബ് വലിച്ചൂരി ഖുര്‍ആന്‍ കീറിയ സംഭവം; ആക്ടിവിസ്റ്റുകള്‍ അപലപിച്ചു

പാരിസ്: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെയുണ്ടായ അതിക്രമത്തെ അപലപിച്ച് ആക്ടിവിസ്റ്റുകള്‍. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയുടെ ഹിജാബ് വലിച്ചൂരുകയും വിശുദ്ധ ഖുര്‍ആന്‍ കീറിയ ശേഷം ചവറ്റുകൊട്ടിയിലേക്കെറിയുകയും ചെയ്ത സംഭവത്തെ സ്‌കൂള്‍ അധികൃതരും അപലപിച്ചു. വടക്കുപടിഞ്ഞാന്‍ ഫ്രാന്‍സിലെ കെയ്‌നിലെ ‘ജോണ്‍ റോസ്റ്റാന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമമുണ്ടായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സംഭവം വിദ്യാര്‍ഥിനിയെ ശാരീരകമായോ മാനിസകമായും ബാധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഉദ്യോസ്ഥന്‍ സെബാസ്റ്റിയന്‍ ഡുവല്‍ റോച്ചര്‍ പറഞ്ഞു. സ്‌കൂള്‍, വൈജാത്യങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുകയും, ആരെയും മാറ്റിനിര്‍ത്താതെ എല്ലാ മതക്കാരെയും ഉള്‍കൊള്ളുകുയും ചെയ്യുന്നതായി വിദ്യാര്‍ഥികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ റോച്ചര്‍ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച സ്ഥാപന മേധാവിയുടെ നിലപാടിനെ കോര്‍ഡിനേഷന്‍ ഫോര്‍ കോംബാറ്റിങ് ഇസ്‌ലാമോഫോബിയ സ്വാഗതം ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles