Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പൊലിസ് ജനുവരിയില്‍ അറസ്റ്റു ചെയ്തത് 500 ഫലസ്തീനികളെ

ജറൂസലേം: ഇസ്രായേല്‍ സൈന്യം ജനുവരിയില്‍ മാത്രം അറസ്റ്റു ചെയ്തത് 500ാളം ഫലസ്തീനികളെയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി സത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെസ്റ്റ് ബാങ്ക്,ഗസ്സ മുനമ്പ്,അധിനിവേശ ജറൂസലേമിലെ അല്‍ ഖുദ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് പൊലിസ് ഫലസ്തീനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

509 പേരില്‍ 89 പേര്‍ കുട്ടികളും 8 സ്ത്രീകളുമുണ്ട്. തുടര്‍ച്ചയായി അരങ്ങേറുന്ന പൊലിസ് റെയ്ഡിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൈന്യത്തെ ആക്രമിച്ചു എന്ന പേര് പറഞ്ഞാണ് ഇസ്രായേല്‍ ഇവരെ അറസ്റ്റു ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതും. ഫലസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരെ സമരത്തിലേര്‍പ്പെട്ടവരും ഇതില്‍പെടും. 7000ത്തോളം ഫലസ്തീനികളാണ് ഇതുവരെയായി ഇസ്രായേലിന്റെ ജയിലുകളില്‍ കഴിയുന്നത്.

Related Articles