Current Date

Search
Close this search box.
Search
Close this search box.

2019 പകുതി പിന്നിട്ടപ്പോള്‍ ഇസ്രായേല്‍ കൊന്നത് 84 ഫലസ്തീനികളെ

ജറൂസലേം: 2019 പകുതി പിന്നിട്ടപ്പോഴേക്കും ഇസ്രായേല്‍ അതിക്രമണത്തിനിരയായി കൊല്ലപ്പെട്ടത് 84 ഫലസ്തീനികള്‍. ഇതില്‍ 19 പേര്‍ കുട്ടികളും എട്ട് സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസം ഫലസ്തീനിലെ ഒരു സംഘടനയെ ഉദ്ധരിച്ച് ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 59 പേര്‍ ഗസ്സയിലും 25 പേര്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ജറൂസലേമിലുമാണ് കൊല്ലപ്പെട്ടത്.

ഇസ്രായേല്‍ കൊലപ്പെടുത്തിയതില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും. കഴിഞ്ഞ മേയ് 4,5 തീയതികളില്‍ കൊല്ലപ്പെട്ട അബ്ദുല്ല അബൂ അറാര്‍,അയ്മന്‍ അല്‍ മദൂന്‍ എന്നിവര്‍ കേവലം ദിവസങ്ങള്‍ മാത്ര പ്രായമുയള്ളവരായിരുന്നു. ഈ വര്‍ഷം 12ാളെ ഫലസ്തീന്‍ മൃതദേഹങ്ങള്‍ ഇസ്രായേല്‍ ഭരണകൂടം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. ഇതുവരെയായി 266 മൃതദേഹങ്ങളാണ് ഇസ്രായേല്‍ ഇത്തരത്തില്‍ അടക്കം ചെയ്യാനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതിരുന്നത്.

Related Articles