Current Date

Search
Close this search box.
Search
Close this search box.

സീദ്ദീഖ് കാപ്പന്‍ ഈ ആഴ്ച ജയില്‍ മോചിതനായേക്കും

ന്യൂഡല്‍ഹി: ഹത്രാസ് സന്ദര്‍ശനത്തിനിടെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഈ ആഴ്ച ജയില്‍ മോചിതനായേക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി തിഹാര്‍ ജയിലിലാണ് അദ്ദേഹം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് ഒരു മാസത്തിലേറെയായിട്ടും അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. അദ്ദേഹത്തിന്റെ മോചനത്തിന് ആവശ്യമായ രണ്ട് ജാമ്യക്കാരെ ലഖ്നൗ കോടതി പരിശോധിച്ചുവെന്നും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ സിദ്ദീഖ് കാപ്പനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദാനിഷ് കെഎസ് പറഞ്ഞതായി സ്‌ക്രോള്‍ ന്യൂസ് പറഞ്ഞു.

യു.എ.പി.എ കേസില്‍ നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ.ഡി കോടതിയില്‍ കാപ്പനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ അതിന് ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല.

രണ്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് തീര്‍പ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ആഗസ്ത് 29ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയില്‍ വാസം അനിശ്ചിതമായി നീളുകയായിരുന്നു.

ഇതിനുമുമ്പ് രോഗബാധിതയായ മാതാവിനെ കാണാന്‍ 2021 ഫെബ്രുവരിയില്‍ ഒരു തവണ മാത്രമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നത്. നാലു മാസത്തിനു ശേഷം ജൂണില്‍ മാതാവ് ഖദീജക്കുട്ടി മരണപ്പെടുകയും ചെയ്തു. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് തേജസ് ഡല്‍ഹി യൂണിറ്റിന്റെ മാധ്യപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നത്.

Related Articles