Current Date

Search
Close this search box.
Search
Close this search box.

ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി റദ്ദാക്കി

റിയാദ്: ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. വെള്ളിയാഴ്ച സൗദി അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 22നാണ് ഹംസ ബിന്‍ലാദന്റെ പൗരത്വം എടുത്തുകളയുന്നതായി ഔദ്യോഗിക ഗസറ്റ് വഴി വിജ്ഞാപനം പുറപ്പെടുവിച്ചത്. സൗദിയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ഇതു സബന്ധിച്ച തീരുമാനം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹംസയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഏഴ് കോടി രൂപ (ഒരു മില്യണ്‍ ഡോളര്‍) യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൗരത്വം റദ്ദാക്കിയതായി അറിയിച്ചത്.

ഹംസ ഇസ്‌ലാമിക തീവ്രവാദ സംഘത്തിന്റെ നേതാവായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അഫ്ഗാന്‍പാകിസ്താന്‍ അതിര്‍ത്തിയിലാണ് അദ്ദേഹം ഉള്ളതെന്നാണ് കരുതുന്നതെന്നും യു.എസ് അധികൃതര്‍ പറഞ്ഞു. അതേസമയം ഹംസ എവിടെയാണ് ഉള്ളത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല.

തന്റെ പിതാവിനെ വധിച്ചതിന്റെ പ്രതികാര നടപടിയായി ഹംസ യു.എസിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യു.എസിന്റെ നടപടി. അല്‍ഖ്വയ്ദ തലവനായ ഉസാമ ബിന്‍ലാദനെ 2011ലാണ് യു.എസിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്.

Related Articles