Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ സമാധാന കരാര്‍ അംഗീകരിക്കാന്‍ ഫലസ്തീന് സൗദി പണം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

ബെയ്‌റൂത്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പശ്ചിമേഷ്യന്‍ സമാധാന കരാര്‍ അംഗീകരിക്കാനായി സൗദി ഫലസ്തീന് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് 10 ബില്യണ്‍ ഡോളര്‍ വാഗ്ദാനം നല്‍കിയതായാണ് ലബനാനിലെ ദിനപത്രമായ അല്‍ അക്ബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നൂറ്റാണ്ടിലെ കരാര്‍ എന്ന പേരിലറിയപ്പെടുന്ന തീര്‍ത്തും വിവാദമായ നിര്‍ദേശങ്ങളാണ് ട്രംപ് ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ മുന്നോട്ട് വെക്കുന്നത്. ഈ കരാര്‍ അംഗീകരിക്കാനാണ് സൗദി പണം വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ അബ്ബാസ് വാഗ്ദാനം നിരസിച്ചതായും ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കരാര്‍ ഞാന്‍ സ്വീകരിച്ചാല്‍ അന്ന് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായിരിക്കും എന്ന് സൗദി വക്താക്കളോട് അബ്ബാസ് പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ പ്രകാരം ജറൂസലേമിന് പകരം അബൂദിസ് ആണ് ഫലസ്തീന്റെ തലസ്ഥാനമായി അമേരിക്ക മുന്നോട്ട് വെക്കുന്നത്.

Related Articles