Current Date

Search
Close this search box.
Search
Close this search box.

സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപവുമായി സൗദി

റിയാദ്: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ കുതിച്ചുചാട്ടത്തിന് പദ്ധതിയിട്ട് സൗദി ഭരണകൂടം. എണ്ണ മേഖലയടക്കം സൗദിയിലെ വിവിധ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം കോടിക്ക് മുകളില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള പദ്ധതി തയാറാക്കിയിരിക്കുകയാണ് സൗി. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയും പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിന്റെയും നേതൃത്വത്തിലാണ് അഞ്ച് ട്രില്യണ്‍ റിയാലിന്റെ നിക്ഷേപത്തിന് തയാറെടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍്ട്ട് ചെയ്തത്.

വരുമാനത്തിന്റെ പകുതിയിലധികം വരുന്ന എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്നതില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി സഹായിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

കൂടാതെ ദശലക്ഷക്കണക്കിന് സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് പുതിയ മേഖലകള്‍ വികസിപ്പിക്കുക എന്നത് കൂടി ഇതിന് പിന്നിലെ ലക്ഷ്യമാണ്. 2030ഓടെ 12 ട്രില്യണ്‍ റിയാലിന്റെ (3.2 ട്രില്യണ്‍ ഡോളര്‍) നിക്ഷേപം സ്വകാര്യ മേഖലയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

Related Articles