وَقَاسَمَهُمَاۤ إِنِّی لَكُمَا لَمِنَ ٱلنَّـٰصِحِینَ
ഞാൻ നിങ്ങളുടെ ഗുണകാംക്ഷികളിൽ പെട്ടവൻ തന്നെയാണെന്നവൻ ആണയിട്ടു പറയുകയുമുണ്ടായി. (അൽ അഅ്റാഫ്-21)
അല്ലാഹുവിന്റെ പേരിൽ കള്ളസാക്ഷ്യം പറയാൻ ആർക്കെങ്കിലും സാധിക്കുമെന്ന് ആദം നബിയുടെയോ ഹവ്വാ ബീവിയുടെയോ മനസ്സിൽ തോന്നിയതു പോലുമില്ലായിരുന്നു. പക്ഷേ, ഇബ് ലീസത് ചെയ്യുകയും ചെയ്തു! താൽപര്യം ജനിപ്പിക്കാൻ വേണ്ടി വസ്തുക്കൾക്ക് അതിന്റേതല്ലാത്ത പുതിയ പേരുകൾ വച്ചായിരുന്നു അവന്റെ പരീക്ഷണം. ആ വിലക്കപ്പെട്ട മരത്തിന്റെ പേര് വെറും തിന്മയുടെ മരം(ശജറത്തുൽ മഅ്സിയ) എന്നായിരുന്നു, പക്ഷേ അവനതിന് സ്വയം അനശ്വരതയുടെ മരം(ശജറത്തുൽ ഖുൽദ്) എന്നുപേരിട്ട് അവർക്ക് പരിചയപ്പെടുത്തി. ഇതേ പിശാചിന്റെ വഴിയിൽതന്നെയാണ് ഇന്നത്തെ പിശാചുക്കളുടെയും സഞ്ചാരം! മദ്യത്തെയവർ ആത്മീയ ദ്രാവകമെന്നും നഗ്നതയെയവർ ഫാഷനെന്നും തെമ്മാടിത്തത്തെയവർ നാഗരികതയെന്നും വ്യഭിചാരത്തെയവർ ആർജവമെന്നും പേരിട്ടുവിളിക്കും! ആയതിനാൽ, പേരുകളിൽ വഞ്ചിതരാവാതിരിക്കുക!
വിവ: മുഹമ്മദ് ശാക്കിർ മണിയറ