Current Date

Search
Close this search box.
Search
Close this search box.

വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയും റഷ്യയും സംയുക്ത പട്രോളിങ് ആരംഭിച്ചു

ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയും റഷ്യയും സംയുക്തമായി നടത്തുന്ന പട്രോളിങിന് തുടക്കമായി. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ചുള്ള ആദ്യത്തെ സൈനിക പട്രോളിങിനാണ് വെള്ളിയാഴ്ച തുടക്കമിട്ടത്.

സിറിയയിലെ സുരക്ഷിത മേഖല എന്നു വിളിക്കുന്ന മേഖലയില്‍ നിന്നും കുര്‍ദ് പോരാളികളെ തുരത്താന്‍ വേണ്ടിയാണ് പാറാവ് നടത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് തുര്‍ക്കിയുടെയും സിറിയന്‍ വിമതരും ഈ മേഖലയിലെ അതിര്‍ത്തി കടന്നുകയറി കുര്‍ദിഷ് പീപിള്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി)എന്ന തീവ്രവാദ സംഘടനയെ തുരത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. വൈ.പി.ജി പോരാളികളെ ഇവിടെ നിന്നും പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിഞ്ഞയാഴ്ച തുര്‍ക്കിയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

Related Articles