Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് ആഗോള പണ്ഡിതര്‍

ജറൂസലേം: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ അപലപനം രേഖപ്പെടുത്തി ആഗോള മുസ്ലിം പണ്ഡിതര്‍. ജറൂസലേമില്‍ മസ്ജിദുല്‍ അഖ്‌സ പരിസരത്തും ഫലസ്തീനിലും വിശ്വാസികള്‍ക്കെതിരെ കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ അതിക്രമങ്ങളെയാണ് സംയുക്ത മുസ്ലിം പണ്ഡിതര്‍ അപലപിച്ചത്.

ജറുസലേമിലെ പലസ്തീനികളെ ‘നാടുകടത്താന്‍’ ശ്രമിക്കുന്ന ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീനികളുടെ ദൃഢനിശ്ചയത്തെയും പ്രതിരോധത്തെയും പണ്ഡിതര്‍ പ്രശംസിച്ചു. പണ്ഡിത സഭയുടെ യൂണിയന്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് അലി അല്‍ ഖര്‍ദാഖിയാണ് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്.

ജറുസലേമിലെ പലസ്തീനികളെ ഇസ്രായേല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നു, അവരെ അവരുടെ ദേശങ്ങളില്‍ നിന്ന് നാടുകടത്തുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി ഫലസ്തീനികളെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നത് തടയുന്നതില്‍ ലോകം പരാജയപ്പെട്ടുവെന്നും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

 

Related Articles