തിരുവനന്തപുരം: തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിവിധ മുസ്ലിം സംഘടനകള്‍ അറിയിച്ചു. ഒന്നുകില്‍ ബിഷപ്പ് മാപ്പ് പറയണം അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് പിന്‍വലിക്കണം, അതിന് ശേഷം മതി ചര്‍ച്ചയെന്നുമാണ് സംഘടനകളുടെ നിലപാട്.
സമസ്ത കേരള, സമസ്ത എ.പി വിഭാഗം, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. യോഗത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയെത്തുടര്‍ന്ന് മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ട് ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിലാണ് തിരുവനന്തപുരത്ത് യോഗം നിശ്ചയിച്ചിരുന്നത്.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്ച് ഷഹീര്‍ മൗലവി, സൂസപാക്യം തിരുമേനി, ധര്‍മ്മരാജ് റസാലം തിരുമേനി, ബര്‍ണ്ണബാസ് തിരുമേനി തുടങ്ങിയ സാമുദായിക നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1