Current Date

Search
Close this search box.
Search
Close this search box.

ജോലിക്കാരനെ മര്‍ദിച്ചതിന് ബിന്‍ സല്‍മാന്റെ സഹോദരി ഫ്രാന്‍സില്‍ വിചാരണ നേരിടണം

പാരിസ്: അപാര്‍ട്‌മെന്റിലെ ജോലിക്കാരനെ അടിക്കാന്‍ തന്റെ അംഗരക്ഷകനോട് ഉത്തരവിട്ടതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരി പ്രിന്‍സസ് ഹസ്സ ബിന്‍ത് സല്‍മാനെതിരെയുള്ള ഫ്രാന്‍സില്‍ കേസ്. 2016 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കേസില്‍ ജൂലൈ 9ന് അവര്‍ വിചാരണ നേരിടണമെന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. പാരിസിലെത്തിയ ഹസ്സ താമസിക്കാനായി തെരഞ്ഞെടുത്ത ലക്ഷ്വറി അപ്പാര്‍ട്‌മെന്റില്‍ നവീകരണ ജോലികള്‍ ചെയ്യുന്ന യുവാവ് ഹസ്സയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് മര്‍ദിച്ചത്. യുവാവ് ഫോട്ടോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞതായി ഹസ്സ ആരോപിച്ചിരുന്നു.

തന്റെ കൈകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും മുഖത്തിടിക്കുകയും രാജകുമാരിയുടെ കാലില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഒരു മണിക്കൂറോളം തന്നെ കെട്ടിയിട്ടതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യുവാവ് നല്‍കിയ കേസില്‍ 2017ന് ശേഷമാണ് ഹസ്സക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അംഗരക്ഷകനെതിരെ 2016 ഒക്ടോബറില്‍ കേസെടുത്തിരുന്നു.

Related Articles