Current Date

Search
Close this search box.
Search
Close this search box.

ചെക്കിന് പിന്നാലെ ജറൂസലമില്‍ എംബസി തുറന്ന് കൊസോവോ

പ്രിസ്റ്റിന: കൊസോവോയുടെ ഇസ്രായേല്‍ എംബസി ജറൂസലിമില്‍ ഔദ്യോഗികമായി തുറന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിനും ഫലസ്തീനുമിടയില്‍ പോരാട്ടം നിലനില്‍ക്കുന്ന മുഖ്യ മേഖലയായ ജറൂസലമില്‍ എംബസി സ്ഥാപിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാഷ്ട്രമാണ് കൊസോവോ. ഇസ്രായേലിലെ കൊസോവോ എംബസി ജറൂസലം ആസ്ഥാനമായി തുറന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എസ്, ഗ്വോട്ടിമാല, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാഷ്ട്രങ്ങളെ തുടര്‍ന്നാണ് കൊസോവോ ജറൂസലമില്‍ എംബസി സ്ഥാപിക്കുന്നത്.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൊസോവോ പ്രധാനമന്ത്രി അവദുല്ല ഹോതിയും സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസികും കഴിഞ്ഞ സെപ്റ്റംബറില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ തുടര്‍ന്നാണ് ജറൂസലമില്‍ എംബസി തുറക്കുന്നതിന് തീരുമാനമാകുന്നത്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയതാണ് കിഴക്കന്‍ ജറൂസലമെന്നാണ് ഫലസ്തീനികള്‍ അവകാശപ്പെടുന്നത്.

Related Articles