Current Date

Search
Close this search box.
Search
Close this search box.

കൊല്ലാം, വീട് തകര്‍ക്കാം, പക്ഷേ പരാജയപ്പെടുത്താനാകില്ല -പി. മുജീബ് റഹ്‌മാന്‍

പ്രവാചക നിന്ദക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന ഭരണകൂട ഇടപെടലിനെ വിമര്‍ശിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്‌മാന്‍. വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ നിശ്ശബ്ദമാക്കാനുള്ള ഭരണകൂട നീക്കങ്ങളെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

ധിക്കാരികളായ ഭരണകൂടങ്ങള്‍ക്ക് മുമ്പില്‍ സത്യം വിളിച്ച് പറയുന്നത് ധര്‍മസമരമാണെന്ന് മനസ്സിലാക്കുന്ന ഒരു ജനവിഭാഗത്തിന് അതുവഴിയുണ്ടാകുന്ന നഷ്ടം ആത്യന്തികമായി ലാഭമാണ്. ധര്‍മപാതയിലെ പരീക്ഷണങ്ങള്‍ പുണ്യവും ആ വഴിയിലെ മരണം രക്തസാക്ഷിത്വവുമാണെന്ന ഉണര്‍ത്തുപാട്ട് വിശ്വാസികളുടെ കനലുകളെ ജ്വലിപ്പിക്കുന്നതാണ്. അതിനാല്‍ ജനാധിപത്യ വിഴിയേയുള്ള സമരാഗ്നി ഇനിയുമിനിയും ആളിക്കത്തും. പ്രിയ പ്രവാചകന്റെ മഹത്വം ലോകത്താകെ മുഴങ്ങിക്കേള്‍ക്കാന്‍ നിങ്ങള്‍ നിമിത്തമാകും. അതുവഴി പ്രവാചക ജീവിത വെളിച്ചം നിരവധി ജനഹൃദയങ്ങളിലെത്തും -അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കാലം സാക്ഷി….
കൊല്ലാം, വീടു തകർക്കാം. പക്ഷെ, പരാജയപ്പെടുത്താനാവില്ല
പ്രിയ റസൂലിനെ അധിക്ഷേപിച്ചവർക്കെതിരെ വിയോജിച്ചതിൻ്റെ പേരിൽ റാഞ്ചിയിൽ പതിനാറുകാരനുൾപ്പടെ
രണ്ടുപേരെ വെടിവെച്ച് കൊല്ലുകയും അഫ്രീൻ ഫാത്തിമയുടെയും കുടുംബത്തിൻ്റെ വീട് തകർക്കുകയും ചെയ്ത
സംഘ് ഭീകര സർക്കാരറിയുക,
അങ്ങിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി മുന്നോട്ടു പോകാമെന്ന നിങ്ങളുടെ വിചാരം വെറും വ്യാമോഹം മാത്രമായിരിക്കും.
ധിക്കാരികളായ ഭരണകൂടങ്ങൾക്ക് മുമ്പിൽ സത്യം വിളിച്ച് പറയുന്നത് ധർമസമരമാണെന്ന് മനസ്സിലാക്കുന്ന ഒരു ജനവിഭാഗത്തിന് അതുവഴിയുണ്ടാവുന്ന നഷ്ടം ആത്യന്തികമായി ലാഭമാണ്. ധർമപാതയിലെ പരീക്ഷണങ്ങൾ പുണ്യവും
ആ വഴിയിലെ മരണം രക്തസാക്ഷിത്വവുമാണെന്ന ഉണർത്തുപാട്ട് വിശ്വാസികളുടെ കനലുകളെ ജ്വലിപ്പിക്കുന്നതാണ്.
അതിനാൽ ജനാധിപത്യ വഴിയേയുള്ള സമരാഗ്നി ഇനിയുമിനിയും ആളിക്കത്തും. പ്രിയ പ്രവാചകൻ്റെ മഹത്വം ലോകത്താകെ മുഴങ്ങിക്കേൾക്കാൻ നിങ്ങൾ നിമിത്തമാകും.
അതുവഴി പ്രവാചക
ജീവിത വെളിച്ചം നിരവധി
ജനഹൃദയങ്ങളിലെത്തും.
പക്ഷെ, ഫാഷിസറ്റ് ഭീകരതയുടെ ബുൾഡൗസർ ഉരുളുമ്പോഴും പതിനാറുകാരൻ്റെ നെഞ്ചിലേക്ക്
വെടിയുണ്ട തുളച്ച് കയറുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്നവരും പുറംതിരിഞ്ഞ് നിൽക്കുന്നവരുമറിയുക….
ഇത് ഇന്ത്യയുടെ ആത്മാവിൽ തുളച്ചുകയറിയ ഗോദ്സേയുടെ വെടിയുണ്ടയാണ്.
നീങ്ങളിലെ ഓരോ പതിനാറുകാരനും അടുത്ത ഊഴവും കാത്തിരിക്കുകയാണ്. കാലം സാക്ഷി,
നിങ്ങളുടെ വീട്ടുമുറ്റത്തും ഫാഷിസത്തിന്റെ ഭീകര ബുൾഡോസർ വരാതിരിക്കില്ല.
????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles