Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് ഇസ്രായേല്‍

വാഷിങ്ടണ്‍: അന്താരാഷ്ട്ര ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നത് ലക്ഷ്യംവെച്ചുള്ള ചര്‍ച്ചയില്‍ ഇറാനെതിരെ ശക്തമായ നിലപാട് ലോക രാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. അസ്വസ്ഥമാര്‍ന്ന ചര്‍ച്ചയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇസ്രായേല്‍ ഉന്നത പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ യു.എസിലേക്ക് യാത്രതിരിച്ച സാഹചര്യത്തില്‍ ഞായറാഴ്ചയാണ് ബെനറ്റ് പ്രതികരണം നടത്തിയിരിക്കുന്നത്.

2015ലെ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് ഇറാനൊപ്പം ലോകരാഷ്ട്രങ്ങള്‍ വിയന്നയില്‍ ഇരിക്കുന്നത് ആശങ്കയോടെയാണ് ഇസ്രായേല്‍ കാണുന്നത്. കഴിഞ്ഞയാഴ്ച പുനഃരാരംഭിച്ച ചര്‍ച്ചയില്‍ ഇറാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നയതന്ത്രവുമായി ബന്ധപ്പെട്ട മുന്‍ ഘട്ട ചര്‍ച്ചകള്‍ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് നിര്‍ദേശിച്ചിരുന്നു.

വിയന്നയില്‍ ഇറാനുമായി ചര്‍ച്ച നടത്തുന്ന ഓരോ രാഷ്ട്രങ്ങളും ശക്തമായ നലപാട് സ്വീകരിക്കാനും, യുറേനിയം സമ്പുഷ്ടീകരിക്കുകയും അതേസമയം ചര്‍ച്ച നടത്തുകയും ചെയ്യുന്നത് സാധ്യമല്ലെന്ന് വ്യക്തമാക്കാനും ഞാന്‍ ആവശ്യപ്പെടുന്നു. ഇറാന്‍ ഇതിന്റെ ലംഘനത്തിന് വില നല്‍കേണ്ടിവരുമെന്ന് ബെനറ്റ് ഞായറാഴ്ച മന്ത്രിസഭയില്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles