Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തലിനായി ഈജിപ്തിനോടും ഖത്തറിനോടും മധ്യസ്ഥത ആവശ്യപ്പെട്ട് ഇസ്രായേല്‍

ഗസ്സ സിറ്റി: രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്റെ ഗസ്സ വംശഹത്യ ഒടുവില്‍ ഗത്യന്തരമില്ലാതെ അവസാനിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച് ഇസ്രായേല്‍ രംഗത്ത്. വെടിനിര്‍ത്തല്‍ കരാറിനായി മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ ഈജിപ്തിനോടും ഖത്തറിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ വിട്ടയച്ചാല്‍ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഈജിപ്ത്, ഇസ്രായേല്‍ പ്രധിനിധികളുമായുള്ള മധ്യസ്ഥ ചര്‍ച്ച ഉടന്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെയും ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥതയിലായിരുന്നു ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരുന്നത്. എന്നാല്‍ ഒരാഴ്ചക്കു ശേഷം ഇസ്രായേല്‍ വീണ്ടും യുദ്ധം ആരംഭിക്കുകയായിരുന്നു.

Related Articles