Current Date

Search
Close this search box.
Search
Close this search box.

ജറൂസലമില്‍ യു.എസ് കോണ്‍സുലേറ്റ് തുറക്കുന്നതിനെതിരെ ഇസ്രായേല്‍

തെല്‍അവീവ്: ജറൂസലമില്‍ കോണ്‍സുലേറ്റ് വീണ്ടും തുറക്കാനുള്ള യു.എസിന്റെ തീരുമാനം മോശം പദ്ധതിയാണെന്നും, അത് പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്നും ഇസ്രായേല്‍ പറഞ്ഞു. തെല്‍അവീവില്‍ നിന്ന് യു.എസ് എംബസി മാറ്റുകയും, കാലങ്ങളായി ഫലസ്തീന്‍ നയതന്ത്രബന്ധത്തിനുള്ള കേന്ദ്രമായിരുന്ന കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയും ചെയ്ത് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ ഭരണകൂടം പിന്തുണച്ചിരുന്നു.

ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി മാറ്റിയത്, കിഴക്കന്‍ ജറൂസലമിനെ ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കാണുന്ന ഫലസ്തീ്ന്‍ നേതാക്കളെ പ്രകോപിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ പല നടപടികളിലൊന്നാണ്. ഫലസ്തീനുമായി യു.എസ് ബന്ധം പുനഃസ്ഥാപിക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

2019 മുതല്‍ അടച്ചുപൂട്ടിയ കോണ്‍സുലേറ്റ് വീണ്ടും തുറക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മെയ് മാസത്തില്‍ അറിയിച്ചിരുന്നു.

Related Articles