Current Date

Search
Close this search box.
Search
Close this search box.

തീവ്ര വലതുപക്ഷ മന്ത്രിയുടെ നേതൃത്വത്തില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചുകയറി ഇസ്രായേല്‍ സൈന്യം -വിഡിയോ

ജറൂസലം: കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ചുകയറി ഇസ്രായേല്‍. തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ അതീവ സുരക്ഷയോടെയാണ് സൈന്യം ചൊവ്വാഴ്ച പ്രവേശിച്ചത്. പ്രകോപനം സൃഷ്ടിച്ചുള്ള ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയുടെ സന്ദര്‍ശനം ഫലസ്തീനികളില്‍ നിന്നുള്ള തിരച്ചടിക്ക് കാരണമാകുമെന്നാണ് കരുതുന്നത്. ബെന്‍ഗ്വിറിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യേര്‍ ലാപിഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീവ്ര വലതുപക്ഷ മന്ത്രി ബെന്‍ഗ്വിര്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ച് കയറിയതിനെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് മുമ്പെങ്ങുമില്ലാത്ത പ്രകോപനവും അപകടകരമായ സംഘര്‍ഷത്തിന് തിരികൊളുത്തുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീവ്ര വലതുപക്ഷ പാര്‍ട്ടികളും മത പാര്‍ട്ടികളും ഉള്‍പ്പെടുന്ന ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്തിലുള്ള പുതിയ സര്‍ക്കാറിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ബെന്‍ഗ്വിര്‍ സത്യപ്രതിജ്ഞ ചെയ്തത്.

മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്‌ലാംമത വിശ്വാസികളുടെ മൂന്നാമത്തെ പുണ്യഭൂമിയാണ് മസ്ജിദുല്‍ അഖ്‌സ. നിലവില്‍ മുസ്‌ലിം ആരാധനക്ക് മാത്രമാണ് അല്‍അഖ്‌സയില്‍ അനുമതിയുള്ളത്. ഇതില്‍ മാറ്റം കൊണ്ടുവരാനും മേഖലയില്‍ ജൂതന്മാര്‍ക്ക് പ്രാര്‍ഥനക്ക് അനുമതി ലഭിക്കാനും ഇസ്രായേല്‍ തീവ്ര വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയുടെ ശേഷിക്കുന്ന സ്ഥലത്ത് ജൂത ക്ഷേത്രം നിര്‍മിക്കുമെന്ന തീവ്ര വലതുപക്ഷ ഇസ്രായേലുകാരുടെ ആവശ്യം, നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തമോയെന്നാണ് ഫലസ്തീനികള്‍ ഭയക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles