Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് പ്രക്ഷോഭം: പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് വീണ്ടും വെടിയുതിര്‍ത്തു

ബാഗ്ദാദ്: ഇറാഖില്‍ രൂക്ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേരെ വീണ്ടും പൊലിസിന്റെ വെടിവെപ്പ്. വെള്ളിയാഴ്ച തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ നടന്ന പ്രതിഷേധ റാലിക്കു നേരെ പൊലിസ് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ഒരാള്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേരാണ് തെരുവില്‍ അണിനിരക്കുന്നത്.

വ്യാഴാഴ്ച രാത്രി മുതല്‍ ബാഗ്ദാദില്‍ സുരക്ഷസേനയെ വിന്യസിച്ചിരുന്നു. തൊഴിലില്ലായ്മ,അഴിമതി,പൊതുസേവനങ്ങളുടെ അപര്യാപ്തത,രാഷ്ട്രീയ നേതാക്കളുടെ വഞ്ചന,കലഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ ഐസിസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതോടെയാണ് ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയത്.

Related Articles