Current Date

Search
Close this search box.
Search
Close this search box.

ചത്ത എരുമയെ കൊണ്ടുപോയതിന് ക്രൂര മര്‍ദനം

ഹത്രാസ്(യു.പി): ഗോരക്ഷക ഗുണ്ടാ വിളയാട്ടം ഉത്തരേന്ത്യയില്‍ അവസാനിക്കുന്നില്ല. ചത്ത എരുമയെ കൊണ്ടുപോകുന്നതിനിടെ ഗോരക്ഷക സംഘത്തിന്റെ ക്രൂരമായ മര്‍ദനത്തില്‍ നാലു പേര്‍ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് പുതിയ സംഭവം. ഇന്ന് പുലര്‍ച്ചെയാണ് പിക്കപ്പ് വാനില്‍ ചത്ത എരുമയെ കൊണ്ടുപോകുന്നതിനിടെ ഒരു സംഘമാളുകള്‍ തടഞ്ഞ് ക്രൂരമായി മര്‍ദിച്ചത്. പശുക്കളെ കൊണ്ടുപോയ സംഘത്തില്‍ രണ്ടു പേര്‍ ഹിന്ദുക്കളും രണ്ടു പേര്‍ മുസ്‌ലിംകളുമാണ്.

ഡല്‍ഹിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് സംഭവം. പശുവിനെ വിഷം നല്‍കി കൊന്നെന്നാരോപിച്ചാണ് മര്‍ദിച്ചത്. അര മണിക്കൂറിന് ശേഷം പൊലിസെത്തിയാണ് ഇവരെ രക്ഷിച്ചത്. മര്‍ദിക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച്് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്തിന്റെ പേരില്‍ രക്ബര്‍ ഖാന്‍ എന്നയാളെ ഗോരക്ഷക ഗുണ്ടകള്‍ മര്‍ദിച്ചു കൊന്നിരുന്നു.

Related Articles